കൊച്ചി: ന്യൂനപക്ഷ മന്ത്രി വി അബ്ദു റഹ്മാനെതിരെ കത്തോലിക്ക കോൺഗ്രസ്.വി അബ്ദു റഹ്മാൻ മാപ്പ് പറയണം എന്നാവശ്യം.
ജനങ്ങളുടെ റവന്യു അവകാശം സംരക്ഷിക്കാനുള്ള മുനമ്പം സമരത്തെ വര്‍ഗീയസമരമായി ചിത്രീകരിച്ച് തകര്‍ക്കാമെന്നുള്ള ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹ്മാന്റെ ശ്രമം അപഹസ്യമാണെന്നും മന്ത്രി പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് പ്രസതാവിച്ചു.
വര്‍ഗീയനിറം പകര്‍ന്ന്, സമരത്തെ അനുകൂലിക്കുന്ന കേരള ജനതയെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിലപ്പോകില്ല. സാധാരണക്കാരായ എല്ലാ വിഭാഗം ആളുകള്‍ക്കുംവേണ്ടി നൈയാമികമായി സമരം ചെയ്യുന്നത് വര്‍ഗീയവാദമല്ല, നീതിക്കുവേണ്ടിയുള്ള പോരാട്ടമാണ്.
നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ഒരു മന്ത്രി തന്നെ ഒരു വിഭാഗത്തിനുവേണ്ടി മറ്റുള്ളവരെ ആക്ഷേപിക്കുമ്പോള്‍ നീതി നടപ്പാകുമോയെന്ന് സമൂഹം സംശയിക്കുന്നു. വൈദികര്‍ വര്‍ഗീയവാദികളാണെന്നു വിശേഷിപ്പിച്ച മന്ത്രി ഭിന്നിപ്പിച്ചു ഭരിക്കാനുള്ള നയമാണ് സ്വീകരിക്കുന്നതെങ്കില്‍ അതു നടക്കില്ല.
മുനമ്പം സമരത്തിന് ഐക്യദാര്‍ഢ്യം കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് ഐക്യദാര്‍ഢ്യ സംഗമങ്ങള്‍ നടത്തും.
ആലപ്പുഴ തത്തംപള്ളിയില്‍ നടക്കുന്ന നസ്രാണി മഹാസംഗമത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി മുനമ്പം ഐകൃദാര്ഢ്യദീപം തെളിച്ച് ആഗോള ഉദ്ഘാടനം നിര്‍വഹിക്കും. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ മുനമ്പം ഐക്യദാര്‍ഢ്യ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.















