കൊല്ലം : പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിനിടിച്ച് പ്ലസ് വൺ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ചാത്തന്നൂർ കോയിപ്പാട് വിളയിൽ വീട്ടിൽ അജി–ലീജ ദമ്പതികളുടെ മകളായ (17) ആണ് മരിച്ചത് . മയ്യനാട് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായ ദേവനന്ദ മയ്യനാട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അപകടത്തിൽപ്പെട്ടത് . പാളം മുറിച്ചു കടന്ന് പ്ലാറ്റ്‌ഫോമിലേക്ക് കയറാനുള്ള ശ്രമത്തിനിടെയാണ് ട്രെയിനിടിച്ചത്.
മയ്യനാട് സ്റ്റേഷൻ ഒന്നാം പ്ലാറ്റ്‍ഫോമിൽ നിർത്തിയിട്ടിരുന്ന നാഗർകോവിൽ–കോട്ടയം പാസഞ്ചർ ട്രെയിന് മുന്നിലൂടെ പാളം കടന്ന് രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് കയറുമ്പോഴാണ് നേത്രാവതി എക്സ്പ്രസ് എത്തിയത്. സഹപാഠിക്കൊപ്പമാണ് ദേവനന്ദ പാളത്തിലേക്കു കടന്നത്. ഇതിനിടെ സഹപാഠിയെ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ഥികൾ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റിയെങ്കിലും ദേവനന്ദയെ ട്രെയിൻ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു.
കുട്ടികൾ ട്രെയിനിനു മുന്നിൽപെട്ടതറിഞ്ഞ് പാസഞ്ചർ ട്രെയിൻ ലോക്കോ പൈലറ്റ് നിർത്താതെ ഹോൺ അടിച്ചെങ്കിലും ഫലമുണ്ടായില്ല.ട്രെയിനിന്റെ ഹോണിനൊപ്പം എതിർ വശത്തു നിന്നു ട്രെയിൻ പാഞ്ഞെത്തിയപ്പോൾ ഭയപ്പെട്ടതാണ് അപകടത്തിനിടയാക്കിയതെൻ ദൃക്സാക്ഷികൾ പറഞ്ഞു.