കൊല്ലം: കടം വാങ്ങിയ പണത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരണത്തിന് കീഴടങ്ങിയത്. നവംബർ 26ന് കൊട്ടിയം മൈലാപൂരിലാണ് ക്രൂരസംഭവം നടന്നത്.
കടം വാങ്ങിയ 20,000 രൂപ തിരികെ നൽകാത്തതിനെ തുടർന്ന് രണ്ട് സുഹൃത്തുക്കൾ ചേർന്നായിരുന്നു തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൈലാപ്പൂർ സ്വദേശികളുമായ ഷഫീക്ക്, തുഫൈൽ എന്നിവരാണ് പ്രതികൾ. റിമാൻഡിൽ ഉള്ള പ്രതികൾക്ക് എതിരെ ഇനി കൊലക്കുറ്റവും ചുമത്തും.
ഓട്ടോറിക്ഷയിൽ ഇരുന്ന് മൂവരും മദ്യപിച്ചെന്നും ഇതിനിടെ കടം വാങ്ങിയ പണം തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട് തർക്കമുണ്ടായെന്നും കൊല്ലാൻ ശ്രമിച്ചുവെന്നും റിയാസ് മൊഴി നൽകിയിരുന്നു. തീ ആളി കത്തിയതിന് പിന്നാലെ രണ്ട് പേരും ഓടി പോകുന്നതും പ്രദേശത്തെ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിരുന്നു.















