ജനങ്ങളെ അടിമകളാക്കുന്ന നിയമങ്ങൾ ഭാരതത്തിന് ആവശ്യമില്ല; ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജനങ്ങളെ അടിമകളാക്കുന്ന നിയമങ്ങൾ ഭാരതത്തിന് ആവശ്യമില്ല; ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷുകാർ രൂപകൽപന ചെയ്ത പഴയ ക്രിമിനൽ നിയമങ്ങൾ എക്കാലവും ഭാരതത്തിലെ ജനങ്ങളെ അടിമകളാക്കുന്നതിനും ശിക്ഷിക്കുന്നതിനുമായിരുന്നു. ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെടുന്നതെന്നാണ് ജനാധിപത്യത്തിന്റെ ആപ്തവാക്യം. ഇത് ന്യായ സംഹിതയിലൂടെ നടപ്പിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് വിജയകരമായി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ചണ്ഡിഗഢിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

” ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പഴയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിനും അടിമകളാക്കുന്നതിനുമായിരുന്നു. നൂറ്റാണ്ടുകളുടെ അടിമത്തത്തിന് ശേഷം നമ്മുടെ രാജ്യം സ്വതന്ത്രമായപ്പോഴും കൊളോണിയൽ നിയമങ്ങൾ പിന്തുടർന്നു. ബ്രിട്ടീഷുകാർ പോയതിനാൽ ബ്രിട്ടീഷ് നിയമങ്ങളിൽ നിന്ന് മോചിതരാകുമെന്ന് രാജ്യത്തെ ജനങ്ങൾ കരുതിയിരുന്നു. എന്നാൽ ഏറെക്കാലം നാം വീണ്ടും ഈ നിയമങ്ങളിൽ നിലയുറപ്പിച്ചു. ബ്രിട്ടീഷുകാരുടെ അടിച്ചമർത്തലിനും ചൂഷണത്തിനുമുള്ള മാർഗങ്ങളായിരുന്നു ഈ നിയമങ്ങൾ.”- പ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടീഷുകാർ ഇന്ത്യയെ പിടിച്ചുനിർത്താൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ‘1857-ലെ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഭരണത്തിന്റെ വേരുകൾ ഇളക്കിമറിച്ചു. ഇതോടെ 1860-ൽ ബ്രിട്ടീഷുകാർ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) നടപ്പിലാക്കി. ഏതാനും വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നു. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷവും ദശാബ്ദങ്ങളോളം നമ്മുടെ നിയമങ്ങൾ ഒരേ ശിക്ഷാനിയമത്തിൽ നിലകൊണ്ടു.

പൗരന്മാരെ അടിമകളായി കണക്കാക്കി നിർമിച്ച നിയമങ്ങൾ ഭാരതത്തിലെ ജനങ്ങൾ എന്തിന് പിന്തുടരണം? അതിനാലാണ് കൊളോണിയൽ നിയമങ്ങൾ പിഴുതെറിഞ്ഞ് ഭാരതീയ ന്യായ സംഹിത (രണ്ട്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (രണ്ട്), ഭാരതീയ സാക്ഷ്യ അധീനിയം (രണ്ട്) ബിൽ എന്നിവ ലോക്സഭ പാസാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊളോണിയൽ ചിന്തയിൽ നിന്നും പൗരന്മാരെ മോചിപ്പിക്കുന്ന ബില്ലുകളാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ വിവിധ ചീഫ് ജസ്റ്റിസുമാരുടെയും ജസ്റ്റിസുമാരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് മൂന്ന് നിയമങ്ങളും പാസാക്കിയത്. സുപ്രീം കോടതി, 16 ഹൈക്കോടതികൾ, ജുഡീഷ്യൽ അക്കാദമിക് തുടങ്ങിയ നിരവധി നിയമ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ അഭിപ്രായം ബിൽ പാസാക്കുന്നതിന് മുൻപായി തേടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനിർമാണത്തിന് നൽകിയ സംഭാവനകൾക്ക് സുപ്രീം കോടതിയോടും ജഡ്ജിമാരോടും രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.

Tags: pm modiNew Criminal lawsNyaya Sanhita
ShareTweetSendShare

More News from this section

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

Latest News

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies