2034-ലെ ഫുട്ബോൾ ലോകകപ്പിന് സൗദി അറേബ്യ വേദിയാകുമെന്ന് വ്യക്തമാക്കി ഫിഫ. 2030 എഡിഷൻ സ്പെയിൻ, പോർച്ചുഗൽ, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നടക്കും.ഇതിനൊപ്പം തെക്കേ അമേരിക്കൻ രാജ്യങ്ങളായ അർജൻ്റീന, പാരഗ്വായ്, യുറുഗ്വായ് എന്നിവിടങ്ങളിൽ ആദ്യ മൂന്ന് മത്സരങ്ങളും നടത്തും.
2022 ലോകകപ്പ് ഖത്തറിലായിരുന്നു നടന്നത്. ഇതിന് പിന്നാലെയാണ് സൗദിയും ലോകകപ്പിന് ആതിഥ്യമരുളാൻ താത്പ്പര്യമറിയിച്ചത്.ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോയാണ് പ്രഖ്യാപനം നടത്തുന്നത്. സൗദി അറേബ്യയിൽ നടക്കുന്ന ടൂർണമെന്റിലാകും ആദ്യമായി 48 ടീമുകൾ മത്സരിക്കുന്നത്. ഏറ്റവും കൂടുതൽ ടീമുകൾ ഉൾക്കൊള്ളുന്ന ലോകകപ്പ് ഒരു രാജ്യത്ത് മാത്രം നടത്തുന്നതും ചരിത്രത്തിലാദ്യമാണ്.
2026-ൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ലോകകപ്പിന് സംയുക്ത വേദിയൊരുക്കുക.
ഇത് മൂന്നാം തവണയാണ് ഏഷ്യ ഫുട്ബോൾ ലോകകപ്പിന് വേദിയാകാൻ ഒരുങ്ങുന്നത്. രണ്ടാം തവണയാണ് ഗൾഫ് രാജ്യങ്ങളിൽ ഫുട്ബോൾ മാമാങ്കമെത്തുന്നത്. സൗദിക്കൊപ്പം ബിഡ് ചെയ്യാൻ ആരുമുണ്ടായിരുന്നില്ല.ഓസ്ട്രേലിയ അവസാന നിമിഷം പിന്മാറുകയായിരുന്നു.
In 3 Continents ToFIFA Award