താഴ്ത്തിക്കെട്ടാൻ എന്തിനിത്ര വെപ്രാളം? ഉണ്ണിയായത് കൊണ്ടോ! കെജിഎഫിനും, അനിമലിനും ഇല്ലാത്ത പ്രശ്നമെന്തിന് മാർക്കോയ്ക്ക്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

താഴ്‌ത്തിക്കെട്ടാൻ എന്തിനിത്ര വെപ്രാളം? ഉണ്ണിയായത് കൊണ്ടോ! കെജിഎഫിനും, അനിമലിനും ഇല്ലാത്ത പ്രശ്നമെന്തിന് മാർക്കോയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 04:47 pm IST
FacebookTwitterWhatsAppTelegram

ബോളിവുഡ് ചിത്രം അനിമലും സാൻഡൽവുഡിൽ നിന്നെത്തിയ കെ.ജി.എഫും മുതൽ മുടക്കിൽ ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ എത്രയോ മുകളിലാണ്. യാഷ് നായകനായ കെ.ജി.എഫ് ആദ്യ ഭാ​ഗം 80 കോടിയിൽ പൂർത്തിയാക്കിയപ്പോൾ രണ്ടാം ഭാ​ഗത്തിന്റെ ബജറ്റ് 100 കോടി കടന്നു. റൺബീർ കപൂറിന്റെ അനിമലിന്റെയും കാര്യം വ്യത്യസ്തമല്ല. നൂറു കോടിയിലേറെ മുത‌ൽ മുടക്കിലാണ് ചിത്രമെത്തിയത്.

ബോളിവുഡ് പറയുന്നതനുസരിച്ച് ചെറിയ ബജറ്റിലെത്തിയ കില്ലും ചിത്രം പൂർത്തിയാക്കാൻ മുടക്കിയത് 40 കോടി രൂപയാണ്. ഇവയെല്ലാം ബോക്സോഫീസിൽ നിന്ന് പണം വാരുകയും ചെയ്തു.  ഇവിടെയാണ് മാർക്കോ എന്തുകൊണ്ട് ക്വാളിറ്റിയിൽ ഇവരേക്കാൾ മികച്ചു നിൽക്കുന്നു എന്ന് തറപ്പിച്ചു പറയേണ്ടത്. 30 കോടിയോളം രൂപയാണ് മാർക്കോയ്‌ക്കായി ഷരീഫ് മുഹമ്മദെന്ന യുവ നിർമാതാവ് ചെലവാക്കിയത്. ക്വാളിറ്റിയിൽ ഒരിടത്തും വിട്ടുവീഴ്ച ചെയ്യാത്ത ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ബെഞ്ച് മാർക്കായി വാഴ്‌ത്തപ്പെട്ടു കഴിഞ്ഞു. ബോക്സോഫീസിലും റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്. അനിമലും കെ.ജി.എഫും കില്ലുമൊക്കെ വയലൻസിന്റെ പേരിൽ ആഘോഷിക്കപ്പെട്ടപ്പോൾ മാർക്കോ മാത്രം ക്രൂശിക്കപ്പെടുന്നത് എന്തുകൊണ്ടാണ്..?

ഇതിനിടെ ചിത്രത്തിലെ വയലൻസ് മാത്രം ചർച്ചയാക്കി, സിനിമയെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. വയലൻസ് കാണിച്ച, അല്ലെങ്കിൽ വയലസിന്റെ അതിപ്രസരമുള്ള ആദ്യത്തേയും അവസനാത്തെയും ഇന്ത്യൻ സിനിമയല്ല മാർക്കോ. പൃഥ്വിരാജ് അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം തന്നെ വയലൻസായിരുന്നു. ക്രൂരമായ പീഡനങ്ങളും ലൈം​ഗികാതിക്രമങ്ങളും അരങ്ങേറിയ ചിത്രത്തിൽ അത്യന്തം നിറഞ്ഞ നിന്നതും വയലൻസായിരുന്നു.

അന്ന് ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിൽക്കാലത്ത് അതേ ജോണറിലെത്തിയ പല ചിത്രങ്ങൾക്കും ആരാധകരുണ്ടായി. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ഇറങ്ങിയപ്പോഴും കുറുപ്പ് ഇറങ്ങിയപ്പോഴും കൊല്ലും കാെലയും ചെയ്യുന്ന നായകനെ ആരാധിക്കാനായിരുന്നു ആളുകളേറെയും സമയം കണ്ടെത്തിയത്. അപ്പോഴൊന്നും ചർച്ചകൾ പോയിട്ട് ചാ എന്ന് ഉച്ചരിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. അത് ഒരു പ്രത്യേകതരം അജണ്ടയാണെന്ന് പറയാതിരിക്കാൻ വയ്യ.

ആക്ഷനും വയലൻസും ആസ്വദിക്കാൻ തത്പ്പരരായ പ്രേക്ഷകരുള്ളപ്പോൾ അത്തരം കലാസൃഷ്ടിക്കൾക്ക് മറ്റൊരു മാനം കല്പിക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ബാഹുബലിയിൽ സ്ത്രീകളെ കടന്നുപിടിക്കുന്ന അക്രമിയുടെ തലവെട്ടുമ്പോൾ കൈയടിക്കുന്നവർ തന്നെയാണ് മാർക്കോയിൽ കുടുംബത്തെ ഇല്ലാതാക്കിയ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന നായകനെ ചോദ്യം ചെയ്യുന്നത്. കഥ ആവശ്യപ്പെടുന്നത് മാത്രമല്ലാതെ ഒരിക്കലും മാർക്കോ എന്ന ചിത്രത്തിൽ വയലൻസിനെ മഹത്വവത്കരിക്കുന്നില്ല.

സിനിമയിലേക്ക് വരുമ്പോൾ ആക്ഷൻ സംവിധായകനായ കലൈ കിം​ഗ്സന്റെ അപാരമായ ക്രാഫ്റ്റിൽ പിറന്ന ഏഴ് ആക്ഷൻ രം​ഗങ്ങളാണ് ചിത്രത്തിലുള്ളത്‌. ഉണ്ണി മുകുന്ദന്റെയും സ്റ്റണ്ട്മാന്മാരുടെയും അസാധ്യമായ പ്രകടനമാണ് ഇന്ന് പ്രേക്ഷർ തിയേറ്ററിൽ ആഘോഷമാക്കുന്നത്. ആദ്യാവസാനം പ്രേക്ഷകർക്ക് ഇഷ്ടമില്ലെങ്കിൽ എന്തൊക്കെ ഗിമിക്ക് കാട്ടിയാലും ഒരുസിനിമയും തിയേറ്ററിൽ വിജയിക്കില്ല. മറിച്ച് ഒരു കലാസൃഷ്ടി നല്ലതാണോ അതിനെ ആൾക്കാർ കൈവിടുകയുമില്ല, എത്രയോക്കെ ചെളിവാരിയെറിഞ്ഞാലും. അതിന്റെ അവസാന ഉദാഹരണമാണ് മാർക്കോ.

….ആർ.കെ രമേഷ്….

Tags: MARCOcomparisonanimalviolencekgf
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies