താഴ്ത്തിക്കെട്ടാൻ എന്തിനിത്ര വെപ്രാളം? ഉണ്ണിയായത് കൊണ്ടോ! കെജിഎഫിനും, അനിമലിനും ഇല്ലാത്ത പ്രശ്നമെന്തിന് മാർക്കോയ്ക്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താഴ്‌ത്തിക്കെട്ടാൻ എന്തിനിത്ര വെപ്രാളം? ഉണ്ണിയായത് കൊണ്ടോ! കെജിഎഫിനും, അനിമലിനും ഇല്ലാത്ത പ്രശ്നമെന്തിന് മാർക്കോയ്‌ക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2024, 04:47 pm IST
Facebook
Twitter
WhatsAppTelegram

ബോളിവുഡ് ചിത്രം അനിമലും സാൻഡൽവുഡിൽ നിന്നെത്തിയ കെ.ജി.എഫും മുതൽ മുടക്കിൽ ഉണ്ണി മുകുന്ദന്റെ മാർക്കോയുടെ എത്രയോ മുകളിലാണ്. യാഷ് നായകനായ കെ.ജി.എഫ് ആദ്യ ഭാ​ഗം 80 കോടിയിൽ പൂർത്തിയാക്കിയപ്പോൾ രണ്ടാം ഭാ​ഗത്തിന്റെ ബജറ്റ് 100 കോടി കടന്നു. റൺബീർ കപൂറിന്റെ അനിമലിന്റെയും കാര്യം വ്യത്യസ്തമല്ല. നൂറു കോടിയിലേറെ മുത‌ൽ മുടക്കിലാണ് ചിത്രമെത്തിയത്.

ബോളിവുഡ് പറയുന്നതനുസരിച്ച് ചെറിയ ബജറ്റിലെത്തിയ കില്ലും ചിത്രം പൂർത്തിയാക്കാൻ മുടക്കിയത് 40 കോടി രൂപയാണ്. ഇവയെല്ലാം ബോക്സോഫീസിൽ നിന്ന് പണം വാരുകയും ചെയ്തു.  ഇവിടെയാണ് മാർക്കോ എന്തുകൊണ്ട് ക്വാളിറ്റിയിൽ ഇവരേക്കാൾ മികച്ചു നിൽക്കുന്നു എന്ന് തറപ്പിച്ചു പറയേണ്ടത്. 30 കോടിയോളം രൂപയാണ് മാർക്കോയ്‌ക്കായി ഷരീഫ് മുഹമ്മദെന്ന യുവ നിർമാതാവ് ചെലവാക്കിയത്. ക്വാളിറ്റിയിൽ ഒരിടത്തും വിട്ടുവീഴ്ച ചെയ്യാത്ത ഈ ചിത്രം ഇന്ത്യൻ സിനിമയിലെ തന്നെ ബെഞ്ച് മാർക്കായി വാഴ്‌ത്തപ്പെട്ടു കഴിഞ്ഞു. ബോക്സോഫീസിലും റെക്കോർഡ് കളക്ഷനുമായി മുന്നേറുകയാണ്. അനിമലും കെ.ജി.എഫും കില്ലുമൊക്കെ വയലൻസിന്റെ പേരിൽ ആഘോഷിക്കപ്പെട്ടപ്പോൾ മാർക്കോ മാത്രം ക്രൂശിക്കപ്പെടുന്നത് എന്തുകൊണ്ടാണ്..?

ഇതിനിടെ ചിത്രത്തിലെ വയലൻസ് മാത്രം ചർച്ചയാക്കി, സിനിമയെ മറ്റൊരു തലത്തിലേക്ക് വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. വയലൻസ് കാണിച്ച, അല്ലെങ്കിൽ വയലസിന്റെ അതിപ്രസരമുള്ള ആദ്യത്തേയും അവസനാത്തെയും ഇന്ത്യൻ സിനിമയല്ല മാർക്കോ. പൃഥ്വിരാജ് അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ സ്റ്റോപ്പ് വയലൻസ് എന്ന ചിത്രത്തിന്റെ ഇതിവൃത്തം തന്നെ വയലൻസായിരുന്നു. ക്രൂരമായ പീഡനങ്ങളും ലൈം​ഗികാതിക്രമങ്ങളും അരങ്ങേറിയ ചിത്രത്തിൽ അത്യന്തം നിറഞ്ഞ നിന്നതും വയലൻസായിരുന്നു.

അന്ന് ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിൽക്കാലത്ത് അതേ ജോണറിലെത്തിയ പല ചിത്രങ്ങൾക്കും ആരാധകരുണ്ടായി. ദുൽഖറിന്റെ കിംഗ് ഓഫ് കൊത്ത ഇറങ്ങിയപ്പോഴും കുറുപ്പ് ഇറങ്ങിയപ്പോഴും കൊല്ലും കാെലയും ചെയ്യുന്ന നായകനെ ആരാധിക്കാനായിരുന്നു ആളുകളേറെയും സമയം കണ്ടെത്തിയത്. അപ്പോഴൊന്നും ചർച്ചകൾ പോയിട്ട് ചാ എന്ന് ഉച്ചരിക്കാൻ പോലും ആരുമുണ്ടായിരുന്നില്ല. അത് ഒരു പ്രത്യേകതരം അജണ്ടയാണെന്ന് പറയാതിരിക്കാൻ വയ്യ.

ആക്ഷനും വയലൻസും ആസ്വദിക്കാൻ തത്പ്പരരായ പ്രേക്ഷകരുള്ളപ്പോൾ അത്തരം കലാസൃഷ്ടിക്കൾക്ക് മറ്റൊരു മാനം കല്പിക്കുന്നത് എന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. ബാഹുബലിയിൽ സ്ത്രീകളെ കടന്നുപിടിക്കുന്ന അക്രമിയുടെ തലവെട്ടുമ്പോൾ കൈയടിക്കുന്നവർ തന്നെയാണ് മാർക്കോയിൽ കുടുംബത്തെ ഇല്ലാതാക്കിയ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന നായകനെ ചോദ്യം ചെയ്യുന്നത്. കഥ ആവശ്യപ്പെടുന്നത് മാത്രമല്ലാതെ ഒരിക്കലും മാർക്കോ എന്ന ചിത്രത്തിൽ വയലൻസിനെ മഹത്വവത്കരിക്കുന്നില്ല.

സിനിമയിലേക്ക് വരുമ്പോൾ ആക്ഷൻ സംവിധായകനായ കലൈ കിം​ഗ്സന്റെ അപാരമായ ക്രാഫ്റ്റിൽ പിറന്ന ഏഴ് ആക്ഷൻ രം​ഗങ്ങളാണ് ചിത്രത്തിലുള്ളത്‌. ഉണ്ണി മുകുന്ദന്റെയും സ്റ്റണ്ട്മാന്മാരുടെയും അസാധ്യമായ പ്രകടനമാണ് ഇന്ന് പ്രേക്ഷർ തിയേറ്ററിൽ ആഘോഷമാക്കുന്നത്. ആദ്യാവസാനം പ്രേക്ഷകർക്ക് ഇഷ്ടമില്ലെങ്കിൽ എന്തൊക്കെ ഗിമിക്ക് കാട്ടിയാലും ഒരുസിനിമയും തിയേറ്ററിൽ വിജയിക്കില്ല. മറിച്ച് ഒരു കലാസൃഷ്ടി നല്ലതാണോ അതിനെ ആൾക്കാർ കൈവിടുകയുമില്ല, എത്രയോക്കെ ചെളിവാരിയെറിഞ്ഞാലും. അതിന്റെ അവസാന ഉദാഹരണമാണ് മാർക്കോ.

….ആർ.കെ രമേഷ്….

Tags: comparisonanimalviolencekgfMARCO
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies