തുർക്കിയിലെ ബോംബ് ഫാക്ടറിയിൽ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു; അട്ടിമറി തള്ളി സർക്കാർ; യുദ്ധക്കളം പോലെയാണെന്ന് ദൃക്‌സാക്ഷികൾ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

തുർക്കിയിലെ ബോംബ് ഫാക്ടറിയിൽ സ്‌ഫോടനം; 12 പേർ കൊല്ലപ്പെട്ടു; അട്ടിമറി തള്ളി സർക്കാർ; യുദ്ധക്കളം പോലെയാണെന്ന് ദൃക്‌സാക്ഷികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 08:29 am IST
FacebookTwitterWhatsAppTelegram

ഇസ്താംബൂൾ: വടക്കുപടിഞ്ഞാറൻ തുർക്കിയിലെ സ്‌ഫോടകവസ്തു പ്ലാൻ്റിൽ ചൊവ്വാഴ്ചയുണ്ടായ ശക്തമായ സ്‌ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടു. അഞ്ച് പേർക്ക് പരിക്കേറ്റു. സാധാരണക്കാരെയും മാധ്യമപ്രവർത്തകരെയും സ്ഫോടന സ്ഥലത്തിന്റെ സമീപത്ത് പോകാൻ അനുവദിച്ചിട്ടില്ല. സ്ഫോടനം നടന്നതായി അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. പുറത്തു വന്ന വീഡിയോ ദൃശ്യങ്ങളിൽ പ്ലാൻ്റിന് പുറത്ത് ആംബുലൻസുകൾ നിൽക്കുന്നതായും ഗ്ലാസുകളുടെയും മെറ്റലിന്റെയും കഷ്ണങ്ങൾ ചിതറിക്കിടക്കുന്നതായും കാണാം.

ബാലികേസിർ പ്രവിശ്യയിലെ കരേസി ജില്ലയിൽ നടന്ന സ്‌ഫോടനത്തിൽ 12 ജീവനക്കാർ മരിച്ചതായും നാല് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പ്രാദേശിക ഗവർണർ ഇസ്മായിൽ ഉസ്താഗ്ലു പറഞ്ഞു. ഇന്നലെ രാവിലെ 8:25 ന് നടന്നസ്ഫോടനത്തിന്റെ ശക്തിയിൽ പ്ലാന്റ് തകർന്നതായി പ്രാദേശിക ഉദ്യോഗസ്ഥർ പറഞ്ഞു. കെട്ടിടത്തിന്റെ ഒരു ഭാഗം യുദ്ധക്കളം പോലെയാണെന്ന് ദൃക്‌സാക്ഷികൾ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

 

ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറി സ്ഥിതി ചെയ്യുന്ന ഫാക്ടറിയിൽ സ്‌ഫോടനം നടന്നതിന്റെ കാരണം അറിവായിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു. എന്താണ് കാരണമെന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അട്ടിമറി സാധ്യത അധികാരികൾ തള്ളിക്കളഞ്ഞു, സമഗ്രമായ അന്വേഷണം ആരംഭിച്ചു.

12 സഹോദരങ്ങളുടെ മരണത്തിൽ തനിക്ക് അതിയായ ദുഖമുണ്ടെന്ന് പ്രസിഡൻ്റ് റജബ് ത്വയ്യിബ് എർദോഗൻ സോഷ്യൽ പ്ലാറ്റ്‌ഫോമായ എക്‌സിലെ സന്ദേശത്തിൽ പറഞ്ഞു.സ്‌ഫോടനം നടന്നയുടൻ തന്നെ ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും തന്നെ വിവരമറിയിച്ചതായും “എല്ലാ വശങ്ങളിലും ആവശ്യമായ അന്വേഷണം ഉടൻ ആരംഭിക്കാൻ” നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര, അന്തർദേശീയ വിപണികൾക്കായി യുദ്ധോപകരണങ്ങളും സ്ഫോടക വസ്തുക്കളും വെടിക്കോപ്പുകളും നിർമ്മിക്കുന്ന പ്ലാൻ്റ് ബാലികേസിറിന്റെ വടക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

ഒരു പ്രധാന പ്രതിരോധ കയറ്റുമതിക്കാരായി മാറിയ തുർക്കിയിൽ സ്ഫോടകവസ്തു നിർമാണ ശാലയിൽ പൊട്ടിത്തെറിയുണ്ടാകുന്നത് ഇതാദ്യമല്ല.
2020ൽ വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഒരു ബോംബ് ഫാക്ടറിയിലുണ്ടായ സ്ഫോടനത്തിൽ ഏഴു പേർ കൊല്ലപ്പെടുകയും 127 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2023ൽ തുർക്കിയുടെ തലസ്ഥാനമായ അങ്കാറയിൽ നിന്ന് 40 കിലോമീറ്റർ (25 മൈൽ) കിഴക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന സൈനിക സ്‌ഫോടകവസ്തു ഫാക്ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.

Tags: turkeyPresident Recep Tayyip Erdogan
ShareTweetSendShare

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies