വിശദീകരണം ചോദിച്ചതിന് മറുപടി സസ്‌പെൻഷൻ നീട്ടുന്നതോ? എൻ. പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; നടപടി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

വിശദീകരണം ചോദിച്ചതിന് മറുപടി സസ്‌പെൻഷൻ നീട്ടുന്നതോ? എൻ. പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; നടപടി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:08 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കൃഷി വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി സർക്കാർ. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. 120 ദിവസം കൂടിയാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിനായിരുന്നു അച്ചടക്ക നടപടിയുടെ ഭാഗമായി കളക്ടർ ബ്രോയെ സസ്‌പെൻഡ് ചെയ്തത്.

എന്നാൽ ഇതിന് പിന്നാലെ സസ്‌പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതും ചർച്ചയായിരുന്നു. തനിക്കെതിരായ നടപടിക്ക് കാരണമായ തെളിവുകളും രേഖകളും പരിശോധിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്ന് സസ്‌പെൻഷൻ ഉത്തരവിലുണ്ടെന്നും പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കുറ്റാരോപണ മെമ്മോയ്‌ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നുമാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നൽകിയിരിക്കുന്ന മറുപടി. പ്രശാന്തിന് മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും മറുപടിയിൽ പറയുന്നു.

സസ്പൻഷൻ നേരിട്ടതിന് പിന്നാലെ അസാധരണ നീക്കങ്ങളുമായും കളക്ടർ ബ്രോ വാർത്തകളിൽ നിറഞ്ഞിരുന്നു. ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചായിരുന്നു എൻ. പ്രശാന്തിന്റെ ആദ്യ തിരിച്ചടി. 7 ചോദ്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകിയാൽ ചാർജ് മെമ്മോയ്‌ക്ക് മറുപടി നൽകാമെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. കൃത്രിമ രേഖയുണ്ടാക്കിയതിന് എ. ജയതിലകിനെതിരെ കേസ് എടുക്കാത്തതിൽ വക്കീൽ നോട്ടീസും ചീഫ് സെക്രട്ടറിക്കയച്ചിരുന്നു.

വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോ നൽകയത്. പിന്നാലെ ഡിസംബർ 16 നാണ് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.

എന്നാൽ പരാതിക്കാരൻ ഇല്ലാതെ സ്വന്തം നിലയ്‌ക്ക് സർക്കാർ എന്തിന് മെമ്മോ നൽകണമെന്ന് ആയിരുന്നു പ്രശാന്തിന്റെ മറുചോദ്യങ്ങളിൽ ഒന്ന്. സസ്‌പെൻഷനും ചാർജ് മെമ്മോയ്‌ക്കും മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തു കൊണ്ടാണെന്നും ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ശേഖരിച്ചത് ഏത് സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ട് വഴിയാണെന്നും എൻ പ്രശാന്ത് ചോദിച്ചിരുന്നു. കൈമാറിയ സ്‌ക്രീൻഷോട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ട് കാണുന്നതിൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നും എൻ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

Tags: N PrasanthCollector Bro Suspensionചീഫ് സെക്രട്ടറി ശാരദാ മുരളീധരൻചാർജ് മെമ്മോ എൻ പ്രശാന്ത്
ShareTweetSendShare

More News from this section

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

Latest News

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies