വിശദീകരണം ചോദിച്ചതിന് മറുപടി സസ്‌പെൻഷൻ നീട്ടുന്നതോ? എൻ. പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; നടപടി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിശദീകരണം ചോദിച്ചതിന് മറുപടി സസ്‌പെൻഷൻ നീട്ടുന്നതോ? എൻ. പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി; നടപടി റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 11:08 am IST
FacebookTwitterWhatsAppTelegram

കോഴിക്കോട്: കൃഷി വകുപ്പിൽ സ്‌പെഷ്യൽ സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ കാലാവധി നീട്ടി സർക്കാർ. റിവ്യൂ കമ്മിറ്റിയുടെ ശുപാർശ കണക്കിലെടുത്താണ് നടപടിയെന്നാണ് വിശദീകരണം. 120 ദിവസം കൂടിയാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണൽ ചീഫ് സെക്രട്ടറി ജയതിലകിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ചതിനായിരുന്നു അച്ചടക്ക നടപടിയുടെ ഭാഗമായി കളക്ടർ ബ്രോയെ സസ്‌പെൻഡ് ചെയ്തത്.

എന്നാൽ ഇതിന് പിന്നാലെ സസ്‌പെൻഷന് ആധാരമായി കാണിച്ച ഡിജിറ്റൽ തെളിവുകൾ നൽകണമെന്ന് ആവശ്യപ്പെട്ട് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയതും ചർച്ചയായിരുന്നു. തനിക്കെതിരായ നടപടിക്ക് കാരണമായ തെളിവുകളും രേഖകളും പരിശോധിക്കാൻ അവകാശമുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ രേഖകൾ എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്ന് സസ്‌പെൻഷൻ ഉത്തരവിലുണ്ടെന്നും പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം കുറ്റാരോപണ മെമ്മോയ്‌ക്ക് മറുപടി നൽകുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നുമാണ് ചീഫ് സെക്രട്ടറി ഇപ്പോൾ നൽകിയിരിക്കുന്ന മറുപടി. പ്രശാന്തിന് മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും മറുപടിയിൽ പറയുന്നു.

സസ്പൻഷൻ നേരിട്ടതിന് പിന്നാലെ അസാധരണ നീക്കങ്ങളുമായും കളക്ടർ ബ്രോ വാർത്തകളിൽ നിറഞ്ഞിരുന്നു. ചാർജ് മെമ്മോ നൽകിയ ചീഫ് സെക്രട്ടറിയോട് വിശദീകരണം ചോദിച്ചായിരുന്നു എൻ. പ്രശാന്തിന്റെ ആദ്യ തിരിച്ചടി. 7 ചോദ്യങ്ങൾക്ക് ചീഫ് സെക്രട്ടറി മറുപടി നൽകിയാൽ ചാർജ് മെമ്മോയ്‌ക്ക് മറുപടി നൽകാമെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. കൃത്രിമ രേഖയുണ്ടാക്കിയതിന് എ. ജയതിലകിനെതിരെ കേസ് എടുക്കാത്തതിൽ വക്കീൽ നോട്ടീസും ചീഫ് സെക്രട്ടറിക്കയച്ചിരുന്നു.

വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചാർജ് മെമ്മോ നൽകയത്. പിന്നാലെ ഡിസംബർ 16 നാണ് എൻ പ്രശാന്ത് ചീഫ് സെക്രട്ടറിയോട് വിശദീകരണം ആവശ്യപ്പെട്ടത്.

എന്നാൽ പരാതിക്കാരൻ ഇല്ലാതെ സ്വന്തം നിലയ്‌ക്ക് സർക്കാർ എന്തിന് മെമ്മോ നൽകണമെന്ന് ആയിരുന്നു പ്രശാന്തിന്റെ മറുചോദ്യങ്ങളിൽ ഒന്ന്. സസ്‌പെൻഷനും ചാർജ് മെമ്മോയ്‌ക്കും മുൻപ് തന്റെ ഭാഗം കേൾക്കാത്തത് എന്തു കൊണ്ടാണെന്നും ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻഷോട്ടുകൾ ശേഖരിച്ചത് ഏത് സർക്കാർ ഉദ്യോഗസ്ഥന്റെ അക്കൗണ്ട് വഴിയാണെന്നും എൻ പ്രശാന്ത് ചോദിച്ചിരുന്നു. കൈമാറിയ സ്‌ക്രീൻഷോട്ടിൽ ഒരു സ്വകാര്യവ്യക്തിയുടെ അക്കൗണ്ട് കാണുന്നതിൽ ചീഫ് സെക്രട്ടറി വിശദീകരണം നൽകണമെന്നും എൻ പ്രശാന്ത് ആവശ്യപ്പെട്ടിരുന്നു.

Tags: N PrasanthCollector Bro Suspensionചീഫ് സെക്രട്ടറി ശാരദാ മുരളീധരൻചാർജ് മെമ്മോ എൻ പ്രശാന്ത്
ShareTweetSendShare

More News from this section

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

Latest News

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies