ദുരൂഹ സമാധിയിൽ സമവായം? കല്ലറ പൊളിക്കില്ല, കുടുംബവുമായി ചർച്ച നടത്തിയ ശേഷം തുടർനടപടി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ദുരൂഹ സമാധിയിൽ സമവായം? കല്ലറ പൊളിക്കില്ല, കുടുംബവുമായി ചർച്ച നടത്തിയ ശേഷം തുടർനടപടി

Janam Web Desk by Janam Web Desk
Jan 13, 2025, 02:39 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ദുരൂഹ സമാധി തത്കാലം പൊളിക്കില്ല. സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി കല്ലറ തുറക്കാൻ ശ്രമിച്ചെങ്കിലും കുടുംബാംഗങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. കല്ലറ തത്കാലം തുറക്കില്ലെന്നും കുടുംബവുമായി സംസാരിച്ചതിന് ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും സബ് കളക്ടർ ആൽഫ്രഡ് പ്രതികരിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് സമാധി സ്ഥലത്തെത്തിയ സംഘം കല്ലറ പൊളിച്ച് പരിശോധന നടത്താനായിരുന്നു തീരുമാനിച്ചത്. വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു നടപടികളാരംഭിച്ചത്. എന്നാൽ മരിച്ച ഗോപൻ സ്വാമിയുടെ (69) ഭാര്യയും മക്കളും വൻ പ്രതിഷേധവുമായി കല്ലറയ്‌ക്ക് മുൻപിൽ ഇരുന്നതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. വീട്ടുകാരുടെ നിലവിളിയും ബഹളവും ഉയർന്നതിന് പിന്നാലെ നാട്ടുകാരിൽ ചിലർ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇതോടെ ക്രമസമാധാന പ്രശ്നങ്ങൾക്ക് സാധ്യതയേറി. ഈ സാഹചര്യത്തിലാണ് കല്ലറ തത്കാലം തുറക്കേണ്ടതില്ലെന്ന തീരുമാനത്തിൽ അധികൃതരെത്തിയത്. കുടുംബത്തിന്റെ ഭാഗം കേട്ടതിന് ശേഷമായിരിക്കും ഇനിയുള്ള നടപടികളെന്നാണ് വിവരം. സ്ഥലത്ത് പൊലീസ് ക്യാമ്പ് ചെയ്യുകയാണ്.

ക്രമസമാധാന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ചർച്ച നടത്തുന്നത്. ഗോപൻ സ്വാമിയുടെ മക്കളും അഭിഭാഷകനും പൊലീസുമായി ചർച്ച നടത്തുകയാണ്. ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സമവായ ചർച്ച.

നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ഗോപൻ സ്വാമി കഴിഞ്ഞ വ്യാഴാഴ്ചയാണ് മരിച്ചതെന്നാണ് വിവരം. അച്ഛൻ സമാധിയായെന്ന് മകൻ പറയുന്നു. പിതാവിന്റെ ആഗ്രഹപ്രകാരം സമാധി ഇരുത്തിയെന്നും തുടർന്ന് ഇവിടം കോൺക്രീറ്റ് സ്ലാബ് ഉപയോഗിച്ച് അടച്ചുവെന്നുമാണ് മകൻ രാജസേനന്റെ മൊഴി. സമാധിയിലാകുന്നത് മറ്റാരും കാണരുതെന്ന നിർബന്ധം പിതാവിനുണ്ടായിരുന്നുവെന്നാണ് മകൻ പറയുന്നത്. എന്നാൽ സമാധിയിൽ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ തുറന്നുപരിശോധിക്കണമെന്ന് ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.

Tags: Neyyattinkara Samadhi CaseSamadhi Casemysterious death
ShareTweetSendShare

More News from this section

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കില്ല; നീട്ടിവച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

Latest News

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

18 ദിവസത്തെ ദൗത്യം; 60 പരീക്ഷണങ്ങൾ; ശുഭാംശുവും സംഘവും ഭൂമി തൊട്ടു

“വിവാഹത്തിന് 6 ലക്ഷം രൂപ കടംവാങ്ങി, അച്ഛനും ഭർത്താവും അറിഞ്ഞില്ല ; മരണത്തിന് ആരും ഉത്തരവാദികളല്ല”: റേച്ചലിന്റെ ആത്മഹ്യാകുറിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies