തിരുവനന്തപുരം: കേന്ദ്രവുമായി ചേർന്ന് ദേശീയപാത വികസനം പുരോഗമിക്കുന്നുവെന്നും, കാലാവസ്ഥാ വ്യതിയാനത്തിന് കേന്ദ്ര സഹായത്തോടെ പദ്ധതിനടപ്പിലാക്കുമെന്നും നിയമസഭയില്‍ ഗവര്‍ണര്‍ പറഞ്ഞു. വയനാട് പുനരധിവാസത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ടൗണ്‍ഷിപ് നിര്‍മാണം ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കുമെന്നും ഗവർണ്ണർ പറഞ്ഞു.കേരളത്തിൽ ഗവർണറായി ചുമതലയേറ്റ ശേഷമുള്ള അർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗമായിരുന്നു ഇന്ന് നടത്തിയത്.
സംസ്ഥാനം സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നുവെന്നു നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറഞ്ഞു . ജിഎസ്ടി നഷ്ടപരിഹാരം ഇല്ലാത്തതും ഗ്രാന്റുകള്‍ കുറഞ്ഞതും പ്രതിസന്ധിയായി. GST വിഹിതം കുറഞ്ഞതിൽ ധനകാര്യ കമ്മീഷനെ പരാതി അറിയിച്ചിട്ടുണ്ടെന്ന് ഗവർണർ നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
നവകേരള നിര്‍മാണത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണു സർക്കാർ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണു ലക്ഷ്യം. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാർജനം തുടങ്ങിയവയ്‌ക്കാണു മുന്‍ഗണന. സാമൂഹിക സുരക്ഷ ശക്തമാണ്. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ പുനരധിവാസം സര്‍ക്കാരിന്റെ കടമയാണ്. ഒരു വര്‍ഷത്തിനകം ടൗണ്‍ഷിപ് നിർമിക്കും.
10 വര്‍ഷത്തിനിടെ സംസ്ഥാനം വലിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് ഇരയായി. കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ കേന്ദ്രസഹായത്തോടെ പദ്ധതി ആവിഷ്‌കരിക്കും. എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കും. 64006 അതിദരിദ്രരെ കണ്ടെത്തി. ഇവരുടെ പ്രശ്‌നം പരിഹരിക്കാന്‍ നടപടി തുടങ്ങി. ദേശീയപാത വികസനം പുരോഗമിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ സംസ്ഥാനം വന്‍ പുരോഗതി നേടി. ഉന്നത വിദ്യാഭ്യാസ മേഖലയിലെ നേട്ടം എടുത്തു പറയേണ്ടതാണ്’’ ഗവർണ്ണർ പറഞ്ഞു.
കേരളത്തിന്റെ വികസനം ആഗോള തലത്തിൽ ചർച്ചയാകുന്നു വെന്നും ജനാധിപത്യ വികേന്ദ്രീകരണത്തിൽ കേരളം വലിയ മുന്നേറ്റം കാഴ്ചവച്ചുവെന്നും കവർന്ന പറഞ്ഞു. നല്ല രീതിയിൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം നൽകി വരുന്ന കേരളത്തിൽ ഡിജിറ്റൽ ഡിവൈഡ് ഒഴിവാക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നു എന്നും ഗവർണ്ണർ വ്യക്തമാക്കി.
കേരളം സംരംഭകർക്ക് വലിയ സാദ്ധ്യതകൾ മുന്നോട്ട് വച്ചു എന്നും ഈസ് ഓഫ് ഡോയിംഗ് ബിസിനസിൽ കേരളം ഒന്നാമതാനെന്നും ഗവർണ്ണർ പറഞ്ഞു. കേരളത്തിലെ സാമൂഹ്യ സുരക്ഷ സംവിധാനം ശക്തിയേറിയത് എന്ന് നയപ്രഖ്യാപന പ്രസംഗം അവകാശപ്പെട്ടു.
കാർഷിക മേഖലയിൽ പുത്തൻ നവോത്ഥാനം സർക്കാർ നടത്തിഎന്നും 2024-25 വർഷത്തിൽ വെറ്ററിനറി മേഖലയിൽ പുത്തൻ സൗകര്യങ്ങൾ ഒരുക്കി എന്നും അവകാശപ്പെട്ടു.
നിയമസഭയിലെത്തിയ ഗവര്‍ണറെ സ്പീക്കര്‍ എ.എന്‍.ഷംസീറും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ച് നിയമസഭയിലേക്ക് ആനയിച്ചു. പതിനഞ്ചാം കേരള നിയമസഭയുടെ 13-ാം സമ്മേളനത്തിനാണു തുടക്കമായത്. മാര്‍ച്ച് 28 വരെ ആകെ 27 ദിവസം സഭ ചേരും.നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച ജനുവരി 20 മുതല്‍ 22 വരെ നടക്കും. ഫെബ്രുവരി ഏഴിന് ബജറ്റ് അവതരിപ്പിക്കും. 10 മുതല്‍ 12 വരെ ബജറ്റിന് മേല്‍ ചര്‍ച്ചയുണ്ടാകും.















