വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡൻ്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റ ആദ്യ ദിനം തന്നെ വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും. തുടർന്ന് ക്വാഡ് ഏഷ്യൻ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി നടത്തിയ യോഗത്തിലും എസ്. ജയ്‌ശങ്കർ പങ്കെടുത്തു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാരോ റൂബിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾസ് എന്നിവരാണ് എസ്. ജയ്ശങ്കറുമായി കൂടിക്കാഴ്ച നടത്തിയത്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിന്റെ ഫോഗി ബോട്ടം ആസ്ഥാനത്തായിരുന്നു കൂടിക്കാഴ്ച. ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലും എസ്. ജയ്‌ശങ്കർ പങ്കെടുത്തു.
Delighted to meet @secrubio for his first bilateral meeting after assumption of office as Secretary of State.
Reviewed our extensive bilateral partnership, of which @secrubio has been a strong advocate.
Also exchanged views on a wide range of regional and global issues.
Look… pic.twitter.com/NVpBUEAyHK
— Dr. S. Jaishankar (@DrSJaishankar) January 21, 2025
യുഎസ്, ഓസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇന്തോ-പസഫിക് മേഖലയിൽ വികസനവും സുരക്ഷയും ഉറപ്പാക്കുന്നത് സംബന്ധിച്ച് വിശാലമായ ചർച്ചകൾ നടത്തിയതായി എസ്. ജയ്‌ശങ്കർ എക്സിൽ കുറിച്ചു. സഹകരണം മെച്ചപ്പെടുത്തുന്നതിനായി കൂടുതൽ ആഴത്തിൽ ചിന്തിക്കണമെന്നും അജണ്ട തീരുമാനിക്കുന്നത് ആഴത്തിലാക്കണമെന്നും ചർച്ചയിൽ പറഞ്ഞു. അനിശ്ചിതവും അസ്ഥിരവുമായ ലോകത്ത് ക്വാഡ് സഖ്യം ആഗോള നന്മയുടെ ശക്തിയായി തുടരുമെന്ന വ്യക്തമായ സന്ദേശമാണ് ഇന്നത്തെ യോഗം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Attended a productive Quad Foreign Ministers’ Meeting today in Washington DC. Thank @secrubio for hosting us and FMs @SenatorWong & Takeshi Iwaya for their participation.
Significant that the Quad FMM took place within hours of the inauguration of the Trump Administration. This… pic.twitter.com/uGa4rjg1Bw
— Dr. S. Jaishankar (@DrSJaishankar) January 21, 2025
ഡൊണാൾഡ് ട്രംപ് പ്രസിഡൻ്റായതിന് ശേഷമുള്ള ആദ്യ ക്വാഡ് മന്ത്രിതല യോഗമാണ് നടന്നത്. ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാൻ പ്രത്യേക ക്ഷണപ്രകാരമാണ് ജയ്‌ശങ്കർ അമേരിക്കയിലെത്തിയത്.















