കൽപറ്റ: വയനാട്ടിൽ ഭീതി പരത്തുന്ന നരഭോജി കടുവയെ പിടികൂടാൻ ഇനിയും സാധിക്കാത്ത സാഹചര്യത്തിൽ വിവിധ പ്രദേശങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. തിങ്കളാഴ്ച രാവിലെ ആറുമണിമുതൽ 48 മണിക്കൂർ സമയത്തേക്കാണ് കർഫ്യൂ പ്രഖ്യാപിച്ചിരിക്കുന്നത്. പഞ്ചാരക്കൊല്ലി , മേലേചിറക്കര, പിലാക്കാവ് മൂന്നു റോഡ് ഭാഗം, മണിയംകുന്ന് ഭാഗങ്ങളിലാണ് നിയന്ത്രണം.
കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങളിൽ സഞ്ചാരത്തിന് വിലക്കുണ്ട്. ജനങ്ങൾ പുറത്തിറങ്ങരുതെന്നും കടകൾ അടച്ചിടണമെന്നും അധികൃതർ നിർദേശം നൽകി. പരീക്ഷകൾക്ക് പോകേണ്ട വിദ്യാർഥികൾക്കായി വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനായി കൗൺസിലർമാരെ ബന്ധപ്പെടണം.
വയനാട് പഞ്ചാര കൊല്ലിയിലെ കടുവയെ പിടികൂടാനുള്ള തെരച്ചിൽ തുടരും. സ്ഥലത്ത് 16 ലൈവ് ക്യാമറകൾ കൂടി സ്ഥാപിക്കും എന്ന് തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഉള്ള ടീം തന്നെയാണ് തെരച്ചിൽ തുടരുന്നത്.















