ഡൽഹിയിൽ നടക്കുന്നത് ഒരു രഞ്ജി ട്രോഫി മത്സരം. ഒരുക്കിയിരിക്കുന്നത് രാജ്യാന്തര മത്സരത്തിന് നൽകുന്നതിന് സമാനമായ സുരക്ഷ. അതിന് ഒറ്റ കാരണം 12 വർഷത്തിന് ശേഷം ഒരാൾ രഞ്ജി കളിക്കാനെത്തിയതാണ്. ഇന്ത്യൻ താരം വിരാട് കോലിയാണ് ഫോം വീണ്ടെടുക്കാൻ രഞ്ജി കളിക്കാനെത്തിയത്. മത്സരം നടക്കുന്ന അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ കുത്തൊഴുക്കാണ്. മത്സരം ലൈവ് സ്ട്രീം ചെയ്യാൻ ബിസിസിഐ തീരുമാനിക്കുകയും ചെയ്തിരുന്നു. സ്റ്റേഡിയത്തിൽ സൈനികരും സുരക്ഷയൊരുക്കാൻ വന്നിട്ടുണ്ട്.
Aura ♾️! 👑🙇🏼♂️
Huge crowd outside the Arun Jaitley Stadium for the Delhi Railways Ranji Clash! 😱#PlayBold #ನಮ್ಮRCB #ViratKohli
pic.twitter.com/gd99OLpzN9— Royal Challengers Bengaluru (@RCBTweets) January 30, 2025
റെയിൽവേസിനെതിരെയാണ് ഡൽഹി കളിക്കുന്നത്. സ്റ്റേഡിയത്തിലെ തിക്കിലും തിരിക്കിലുംപെട്ട് നിരവധിപേർക്ക് പരിക്കുകളുണ്ടായെന്ന് സ്പോർട്സ് ടാക്ക് റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. അവരുടെ വാഹനം തകർന്നതായും റിപ്പോർട്ടുണ്ട്. മത്സരത്തിനിടെ സുരക്ഷ ഉദ്യോഗസ്ഥരെ മറികടന്ന് കോലിക്ക് അരികിലെത്തിയ ആരാധകൻ താരത്തിന്റെ കാലിൽ വീണു. ഇതിന് പിന്നാലെ ഓടിയെത്തിയ സുരക്ഷ ഉദ്യോഗസ്ഥർ ഇയാളെ വലിച്ചിഴച്ച് തിരികെ കൊണ്ടുപോയപ്പോൾ കോലി ഇടപെടുകയും അടിക്കരതുതെന്ന് നിർദ്ദേശിക്കുകയും ചെയ്തു. റെയിൽവേയ്സ് ആദ്യ ഇന്നിംഗ്സിൽ 133/5 എന്ന നിലയിലാണ്.
A fan trespassed all security to touch the feet of Virat Kohli in the Ranji game at Arun Jaitley Stadium.
Don’t really appreciate fans doing such gimmicks. Poses a security threat and they also fall into trouble.pic.twitter.com/lnEUuxN8h6
— Sameer Allana (@HitmanCricket) January 30, 2025
The fans have come out in huge numbers for the Delhi vs Railways match 👌👌
The Arun Jaitley Stadium is buzzing 🔥#RanjiTrophy | @IDFCFIRSTBank
Scorecard ▶️ https://t.co/IhwXam3F5T pic.twitter.com/ATCyjCAX1Y
— BCCI Domestic (@BCCIdomestic) January 30, 2025















