കൊൽക്കത്ത: 2026ൽ നടക്കുന്ന നിയസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺഗ്രസിന്
സംസ്ഥാനത്ത് യാതൊരു പ്രസ്തിയുമില്ല. അതിനാൽ കോൺഗ്രസുമായി സഖ്യം എന്ന ചോദ്യം പോലും പ്രസക്തമല്ല, നിയമസഭാംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിൽ മമത പറഞ്ഞു.
ഡൽഹി നിയമസഭയിൽ ബിജെപി നേടിയ മിന്നും വിജയത്തിന്റെ ഉത്തരവാദിത്തം കോൺഗ്രസിനാണെന്നും മമത കുറ്റപ്പെടുത്തി. ഡൽഹിയിൽ കോൺഗ്രസ് എഎപിയെ സഹായിച്ചില്ലെന്ന് മമത പറഞ്ഞു.
ഇൻഡി സഖ്യം തകർച്ചയുടെ പടുകുഴിയിൽ നിൽക്കവേയാണ് മമത വീണ്ടും നിലപാടറിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഇൻഡി സഖ്യത്തിന്റെ നേതൃത്വം രാഹുൽ കൈയ്യാളുന്നതിനെതിരെ പരസ്യമായി ആദ്യം രംഗത്തെത്തിയത് മമതയായിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡി സഖ്യത്തിന്റെ ദയനീയ പ്രകടനത്തിന് പിന്നാലെ പ്രധാന പാർട്ടികളെല്ലാം കോൺഗ്രസുമായി അകന്നു. തുടർന്ന് വന്ന മഹാരാഷ്‌ട്ര, ഡൽഹി നിയമസഭ തെരഞ്ഞെടുപ്പോടെ സഖ്യം പൂർണ്ണമായും നാമാവശേഷമാകുകയും ചെയ്തു.