ഒട്ടാവ: മാര്‍ക്ക് കാർനി കാനഡയുടെ പുതിയ പ്രധാനമന്ത്രിയാകും. ലിബറല്‍ പാര്‍ട്ടിയിലെ 86 ശതമാനത്തോളം പേരും കാർനിയെ പിന്തുണച്ചു. ഭരണകക്ഷിയായ ലിബറല്‍ പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മുന്‍ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാന്‍ഡിനെ ബഹുദൂരം പിന്നിലാക്കിയാണ് കാർനി ജസ്റ്റിന് ട്രൂഡോയ്ക്ക് പകരക്കാരനാകുന്നത്.
വ്യാപാര രംഗത്ത് കാനഡ -അമേരിക്ക തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയാണ് കടുത്ത ട്രംപ് വിമര്ശകന് കൂടിയായ കാർനി പ്രധാനമന്ത്രി പദത്തിലെത്തുന്നത്. കാര്യമായ രാഷ്ട്രീയ പശ്ചാത്തലമില്ലാത്ത 59കാരനായ കാർനി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെയും ബാങ്ക് ഓഫ് കാനഡയുടെയും മുന്‍ ഗവര്‍ണറായിരുന്നു. ലിബറൽ പാർട്ടി പ്രസിഡന്റ് സച്ചിത് മെഹ്റയാണു കാർനിയുടെ വിജയം പ്രഖ്യാപിച്ചത്.















