അന്തരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് സുനിത വില്യംസും സംഘവും ഭൂമിയിലേക്ക് തിരിച്ചു.17 മണിക്കൂർ നീണ്ട യാത്രയ്‌ക്ക് ശേഷം നാളെ പുലർച്ചെ 3.30 ഓടെ സംഘം ഭൂമിയിലെത്തും. ക്രൂ-9 സംഘത്തില്‍ സുനിതയ്‌ക്കും ബുച്ച് വിൽമോറിനുമൊപ്പം നിക് ഹേഗ്, അലക്സാണ്ടർ ഗോർബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങുന്നുണ്ട്. ഡ്രാഗൺ ഫ്രീഡം പേടകം അന്തരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തു. 10-30-ന് ബഹിരാകാശനിലയുവമായി വേർപേടുന്ന അൺഡോക്കിംഗ് പ്രക്രിയ പൂർത്തിയായതോടെ സംഘം ഭൂമിയിലേക്ക് തിരിച്ചു.
The @SpaceX Dragon spacecraft carrying four #Crew9 members undocked from the station at 1:05am ET today and is headed for a splashdown off the coast of Florida in the Gulf of America at 5:57pm. More… https://t.co/eISgbf1ngL pic.twitter.com/kHSzIlrZhP
— International Space Station (@Space_Station) March 18, 2025
നാസയുടെ ഔദ്യോഗിക് എക്സ് അക്കൗണ്ടിലൂടെ വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. പുലർച്ചെ 2.41-നായിരിക്കും ഡീഓർബിറ്റ് ബേൺ പ്രക്രിയ നടക്കുക. പേടകം വേഗം കുറച്ച് ഭൂമിയുടെ അന്തരീഷത്തിലേക്ക് പ്രവേശിക്കും. തുടർന്ന് 3.30-ന് പാരഷൂട്ടുകൾ വിടരുന്നതോടെ പേടകം സ്ഥിരവേഗം കൈവരിക്കും. അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ ആയിരിക്കും പേടകം പതിക്കുക. ശേഷം പേടകം വീണ്ടെടുത്ത് യാത്രക്കാരെ കരയിലേക്ക് എത്തിക്കും.
They’re on their way! #Crew9 undocked from the @Space_Station at 1:05am ET (0505 UTC). Reentry and splashdown coverage begins on X, YouTube, and NASA+ at 4:45pm ET (2145 UTC) this evening. pic.twitter.com/W3jcoEdjDG
— NASA (@NASA) March 18, 2025
നിലവിൽ ഭൂമിയിലെ കൺട്രോൾ സെല്ലുമായി സംഘം നിരന്തരം ആശയം വിനിമയം നടത്തുന്നുണ്ട്. ഫെബ്രുവരിയിൽ നിശ്ചയിച്ചിരുന്ന ഡ്രാഗൺ പേടകത്തിന്റെ തിരിച്ചുവരവ് ചില സാങ്കേതിക കാരണങ്ങളാണ് വൈകുകയായിരുന്നു. ആശങ്കയ്‌ക്കപ്പുറം ആകാംക്ഷ നിറഞ്ഞ നിമിഷങ്ങൾക്കാണ് ലോകം സാക്ഷ്യംവഹിക്കുന്നത്.
എട്ട് ദിവസത്തെ ദൗത്യത്തിനായി എത്തിയ സുനിത വില്യംസിനും സംഘത്തിനും ഒമ്പത് മാസമാണ് അന്താരാഷ്‌ട്ര ബഹിരാകാശനിലയത്തിൽ കഴിയേണ്ടിവന്നത്. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞ് സുനിതയും ബുച്ചും ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ, ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്രം കുറിച്ചുകൊണ്ടാണ് അവരുടെ മടക്കം.















