ഗാസ: ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ ഹമാസ് വിരുദ്ധ പ്രതിഷേധത്തിന് സാക്ഷിയായി ഗാസയിലെ തെരുവുകൾ. നൂറുകണക്കിന് പലസ്തീനികളാണ് വടക്കൻ ഗാസയിലെ തെരുവുകളിൽ ഹമാസിനെതിരെ പ്രതിഷേധിച്ചത്. നിലവിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ഹമാസ് നേതാക്കൾ ഗാസ വിട്ട് പുറത്തുപോകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഗാസ മുനമ്പിന്റെ വടക്കൻ ഭാഗത്തുള്ള ബെയ്റ്റ് ലാഹിയയിലാണ് പ്രകടനങ്ങൾ നടന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് സോഷ്യൽ മീഡിയയിൽ പങ്കിട്ട വീഡിയോകളിലും ഫോട്ടോകളിലും നൂറുകണക്കിന് പ്രതിഷേധക്കാർ, “യുദ്ധം നിർത്തുക”, “നമുക്ക് സമാധാനത്തോടെ ജീവിക്കണം” തുടങ്ങിയ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത ബാനറുകൾ പിടിച്ച് ഹമാസ് പുറത്തുപോവുക ” എന്നും “ഹമാസ് ഭീകരർ” എന്നും ആക്രോശിക്കുന്നത് കാണാം. ഗാസ സിറ്റിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ജബാലിയ അഭയാർത്ഥി ക്യാമ്പുകളിൽ നിന്നുള്ള ദൃശ്യങ്ങളിൽ നിരവധി പ്രതിഷേധക്കാർ ടയറുകൾ കത്തിച്ച് യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്നത് കാണിച്ചു.
Three messages from the Gazans to the world, and why the people will win this time:
1. “Hamas are terrorists.”
2. “We want peace.”
3. “We want to live a normal life.”It is not the first time the people of #Gaza protested against Hamas rule. Similar protests have happened many… pic.twitter.com/HlngJLVTuM
— Dalia Ziada – داليا زيادة (@daliaziada) March 25, 2025
എന്നാൽ പ്രതിഷേധത്തിനുപിന്നാലെ മുഖംമൂടി ധരിച്ച ആയുധധാരികളായ ഹമാസ് തീവ്രവാദികൾ, ചിലർ തോക്കുകളും മറ്റു ചിലർ ബാറ്റണുകളുമായെത്തി, പ്രതിഷേധക്കാരെ ബലമായി പിരിച്ചുവിടുകയും, പലരെയും ആക്രമിക്കുകയും ചെയ്തതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പലസ്തീൻ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും പിന്നീട് എതിരാളികളെ രാജ്യദ്രോഹികളാണെന്ന് ആരോപിച്ച് പുറത്താക്കുകയും ചെയ്ത ശേഷം 2007 മുതൽ ഹമാസ് ഗാസ ഭരിക്കുകയായിരുന്നു. ഇസ്രായേലുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ ഭീകര ഗ്രൂപ്പിനെതിരായ ജനരോഷം വർദ്ധിച്ചുവരികയാണ്.
غزة تنتفض ضد حماس.. مشاهد جديدة لتظاهرات حاشدة في بيت لاهيا للمطالبة بإيقاف الحرب وإنهاء حكم الحركة وخروجها في القطاع#العربية #غزة pic.twitter.com/1vfy8h9FlC
— العربية (@AlArabiya) March 25, 2025















