കൊച്ചി: മുഖ്യമന്ത്രിയുടെ മകൾകൾ വീണാ വിജയന് സിഎംആർഎൽ വ്യാജ സേവനത്തിന് പ്രതിഫലനം നൽകിയെന്ന പരാതി വിജിലൻസ് കോടതി തള്ളിയതിനെതിരേ ഫയൽചെയ്ത ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധിപറയും. മാത്യു കുഴൽനാടൻ എംഎൽഎയും കളമശ്ശേരി സ്വദേശി പരേതനായ ഗിരീഷ് ബാബുവും ആണ് പരാതിക്കാർ
പ്രതിഫലം നൽകിയെന്നു ആദായനികുതി സെറ്റിൽമെന്റ് ബോർഡ് കണ്ടെത്തിയിരുന്നു. ഇതിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരേ അന്വേഷണം നടത്തണമെന്നായിരുന്നു പരാതി. അന്വേഷണ ആവശ്യം വിജിലൻസ് കോടതി തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കി വീണ്ടും അന്വേഷണ തീരുമാനമെടുക്കാനായി വിജിലൻസ് കോടതിയോട് നിർദേശിക്കണമെന്നാണ് ഇരു ഹർജികളിലെയും ആവശ്യം.