കൊച്ചി: എമ്പുരാൻ സിനിമയുടെ പോസ്റ്റർ ഒരു പ്രാവശ്യമെങ്കിലും ഷെയർ ചെയ്തതിനു മാപ്പ് ചോദിക്കുന്നതായി ബിജെപി വക്താവ് യുവരാജ് ഗോകുൽ. അറിഞ്ഞിടത്തോളം ആഭ്യന്തര മന്ത്രി, ഇൻറലിജൻസ് ബ്യൂറോ ഒക്കെയാണ് സിനിമയിലെ വില്ലൻമാർ. നായകൻ ലഷ്കറെ ത്വോയിബയും.
ആറ് മാസം കുത്തിയിരുന്ന് ഒറിജിനൽ സ്ക്രിപ്റ്റിൽ പണിയെടുത്ത വാര്യൻകുന്നന്റെ ജീവിത ശൈലി അന്വേഷിച്ചാൽ അതിനൊരുത്തരം കിട്ടേണ്ടതാണ്. മലയാള സിനിമയിൽ അര നൂറ്റാണ്ട് താര രാജാക്കൻമാരായി ജീവിച്ചവർക്ക് പോലും മുംബൈയിലെ പാലി ഹിൽ ഏര്യയിൽ ലക്ഷൂറ്യസ് അപാർട്മെൻറില്ല.
പക്ഷേ ഖാൻമാരും ബോളിവുഡ് ബിഗ്ഗികളും താമസിക്കുന്ന സ്ഥലത്ത് ഇയാൾക്ക് ഈ ചുരുങ്ങിയ കാലം കൊണ്ട് ഇതെങ്ങനെ സാധിക്കുന്നു എന്നതിനുത്തരമാണ് എമ്പുരാനിലെ ചതി. ആ സിനിമയുടെ പോസ്റ്റർ ഒരു ദിവസം എങ്കിലും ഷെയർ ചെയ്തതിന് മാപ്പ് ചോദിക്കുന്നു. എടുത്ത ടിക്കറ്റ് കാൻസൽ ചെയ്തിരുന്നുവെന്നും യുവരാജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.