തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് ഉൾപ്പെട്ട ലഹരി കേസിൽ പോലീസിന്റെ അട്ടിമറി എന്ന് സൂചന. ഷാഡോ പൊലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതൽ മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് . എയർ റൈഫിൾ ഉൾപ്പെടെയുള്ള തൊണ്ടിമുതലുമായി ഷാഡോ പൊലീസ് അറസ്റ്റ് ചെയ്ത് തിരുവല്ലം പൊലീസിന് കൈമാറിയ ലഹരി കേസിലാണ് വൻ അട്ടിമറി നടന്നത്. ഗുണ്ടാ നേതാവ് ഷാജഹാൻ പ്രതിയായ കേസിൽ അട്ടിമറി നടത്തിയത് തിരുവല്ലം പൊലീസാണ് എന്നാണ് ആരോപണം.
ഗുണ്ടാ നേതാവ് ഷാജഹാനെയും കൂട്ടാളികളെയും പിടികൂടുമ്പോൾ 1.2 ഗ്രാം ഹാഷിഷ് ഓയിൽ ഉണ്ടായിരുന്നു. തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഇത് ഒഴിവാക്കിയെന്ന് റിപ്പോർട്ട്. കള്ളി വെളിച്ചത്തായപ്പോൾ തിരുവല്ലം പോലീസ് മറ്റൊരു മഹസ്സർ തയ്യാറാക്കി എന്നും ആരോപണം. ഷാഡോ പൊലീസ് പിടികൂടി കൈമാറിയ തൊണ്ടിമുതൽ തിരുവല്ലം പോലീസ് മുക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകി.
പ്രതികളെ പിടികൂടുമ്പോൾ കിട്ടിയ 1.2 ഗ്രാം ഹാഷിഷ്, തിരുവല്ലം എസ് ഐ തയ്യാറാക്കിയ മഹസ്സറിൽ നിന്ന് ഒഴിവാക്കിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് പറയുന്നു .0.66 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത് മാറ്റി .06 ഗ്രാമായും പിടിച്ചെടുത്ത രണ്ട് കാറുകൾ ഒന്നുമായാണ് മഹസ്സറിൽ രേഖപ്പെടുത്തിയത്.
ഡാൻസാഫിന്റെ നീക്കവും തിരുവല്ലം പൊലീസ് ചോർത്തി നൽകി എന്നും ആരോപണം. ചൊവ്വാഴ്ച രാത്രിയാണ് ഷാഡോ പൊലീസ് എയർ റൈഫിൾ ഉൾപ്പെടെ പ്രതികളെ പിടികൂടി തിരുവല്ലം പൊലീസിന് കൈമാറിയത്.















