ന്യൂഡൽഹി: പെട്രോളിനും ഡീസലിനും ഉണ്ടായ എക്സൈസ് തീരുവ വർദ്ധന സാധാരണക്കാരെ ബാധിക്കില്ല. പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതമാണ് എക്‌സൈസ് തീരുവ കൂട്ടയത്. നികുതി വർദ്ധന ചില്ലറ വിൽപ്പനയെ ബാധിക്കില്ലെന്ന് പെട്രോളിയം- പ്രകൃതിവാതക മന്ത്രാലയം അറിയിച്ചു.
ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ എക്സൈസ് നികുതിയിൽ മാറ്റം വരുത്തിയത്. പെട്രോളിന്റെ എക്‌സൈസ് തീരുവ 11 ല്‍ നിന്ന് 13 ആയും ഡീസലിന്റേത് എട്ടുരൂപയില്‍ നിന്ന് 10 രൂപയായുമാണ് ഉയർത്തിയത്.
PSU Oil Marketing Companies have informed that there will be no increase in retail prices of #Petrol and #Diesel, subsequent to the increase effected in Excise Duty Rates today.#MoPNG
— Ministry of Petroleum and Natural Gas #MoPNG (@PetroleumMin) April 7, 2025















