ചെന്നൈ: തമിഴ്‌നാട് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ. മന്ത്രിമാരായിരുന്ന വി. സെന്തിൽ ബാലാജിയും കെ പൊൻമുടിയും രാജി വെച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സുപ്രീംകോടതി അന്ത്യശാസനം പുറപ്പെടുവിച്ചതിനു പിന്നാലെയാണ് സ്റ്റാലിന്‍ മന്ത്രിസഭയില്‍നിന്ന് വൈദ്യുതി മന്ത്രി വി. സെന്തില്‍ ബാലാജി രാജിവെച്ചു. മന്ത്രിസ്ഥാനം രാജിവെച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കപ്പെടുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഏപ്രില്‍ 28-ന് മുന്‍പ് രാജിവയ്‌ക്കണമെന്നായിരുന്നു കോടതിയുടെ അന്ത്യശാസനം.തുടർന്ന് ശെന്തിൽ ബാലാജി ഞായറാഴ്ച ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയായിരുന്നു.
ശൈവ-വൈഷ്ണവ വിഭാഗങ്ങളെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും നടത്തിയ ലൈംഗികാധിക്ഷേപ പരാമര്‍ശത്തെ തുടർന്ന് വനംമന്ത്രി കെ പൊന്‍മുടിയും സ്റ്റാലിൻ മന്ത്രിസഭയില്‍നിന്ന് രാജിവെച്ചു.താൻ നടത്തിയ അശ്ളീല പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും പൊന്‍മുടിയെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് പ്രതിപക്ഷവും പ്രമുഖ വനിതകളും ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും ഞായറാഴ്ച ഗവര്‍ണര്‍ ആര്‍.എന്‍. രവിക്കു മുന്നില്‍ രാജി സമര്‍പ്പിച്ചു. മന്ത്രിസഭ പുനഃസംഘടിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ രംഗത്തു വന്നതിനു പിന്നാലെയാണ് ഇവർ രാജി വെച്ചത്.
സെന്തില്‍ ബാലാജി കൈകാര്യം ചെയ്തിരുന്ന വൈദ്യുതി വകുപ്പ് ഗതാഗത മന്ത്രി എസ്.എസ്. ശിവശങ്കറിനും എക്‌സൈസ് ആന്‍ഡ് പ്രൊഹിബിഷന്‍ വകുപ്പ് ഭവന മന്ത്രി എസ്. മുത്തുസാമിക്കും അധിക ചുമതലയായി നല്‍കി. ആര്‍.എസ്. രാജകണ്ണപ്പന്‍ നിലവിലുള്ള പാല്‍, ക്ഷീര വികസന വകുപ്പിനു പുറമേ, ഇനി പൊന്‍മുടി കൈകാര്യം ചെയ്തിരുന്ന വനം, ഖാദി വകുപ്പുകളുടെകൂടി മേല്‍നോട്ടം കൂടി വഹിക്കും.മുന്‍ പാല്‍, ക്ഷീര വികസന വകുപ്പ് മന്ത്രിയായിരുന്ന പദ്മനാഭപുരം നിയമസഭാ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ ടി. മനോ തങ്കരാജിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനും മുഖ്യമന്ത്രി ശുപാര്‍ശ ചെയ്തു.