തിരുവനന്തപുരം: ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റായ പി.കെ. ശ്രീമതിയ്‌ക്ക് ചെക്ക് വെച്ച് പിണറായി വിജയൻ.
പാർട്ടി കോൺഗ്രസിൽ പ്രായ പരിധിയിൽ ഇളവ് നല്‍കിയെങ്കിലും പി.കെ. ശ്രീമതിക്ക് എകെജി സെന്ററില്‍ സ്ഥാനമില്ല. ഇക്കഴിഞ്ഞ 19ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാന്‍ പി.കെ. ശ്രീമിതി എത്തിയെങ്കിലും “പിണറായി വിജയന്‍” അനുവദിച്ചില്ല. പ്രായത്തില്‍ ഇളവ് നല്‍കിയത് സംസ്ഥാനത്തിന് ബാധകമല്ലെന്നും അതിനാല്‍ എകെജി ഭവനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചാല്‍ മതിയെന്നുമാണ് പിണറായി പി കെ ശ്രീമതിയോട് പറഞ്ഞു.
സിപിഎമ്മിന്റെ സംഘടനാ രീതി അനുസരിച്ച് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടത് ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബിയാണ്. എന്നാൽ ബേബി ഈ വിഷയത്തിൽ ഒന്നും പറഞ്ഞതുമില്ല. എന്നാല്‍ അഭിപ്രായം പറയേണ്ടത് ജനറല്‍ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമാണെന്ന് ആദ്യം പറഞ്ഞ എം.വി. ഗോവിന്ദന്‍ ഈ വാർത്ത വിവാദമായതോടെ മലക്കംമറിഞ്ഞു. പാര്‍ട്ടിയുടെ സംഘടനാപരമായ തീരുമാനമെന്നാണ് ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേന്ദ്രകമ്മിറ്റിയില്‍ എടുക്കുന്നത് കേരളത്തില്‍ പ്രവര്‍ത്തിക്കാനല്ലെന്നു പറഞ്ഞ ഗോവിന്ദൻ തത്വത്തിൽ പിണറായി വിജയന്റെ നിലപാടിന് റാൻ മൂളുകയാണ് ചെയ്തത്. 75 വയസ് പൂര്‍ത്തിയായതിനാല്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും സെക്രട്ടറിയേറ്റില്‍ നിന്നും ഒഴിവായി. അതിനാല്‍ ദേശീയതലത്തില്‍ പ്രവര്‍ത്തിക്കാനാണ് കേന്ദ്ര കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എന്നും ഗോവിന്ദൻ പറഞ്ഞു.
എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കുമെന്നും കേരളത്തില്‍ ഉണ്ടെങ്കില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ലെന്നും പി.കെ. ശ്രീമതി അവകാശപ്പെടുന്നുണ്ട്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ പ്രസിഡന്റാണ് പി.കെ. ശ്രീമതി. അതിനാല്‍ പ്രത്യേക ക്ഷണിതാവാക്കി പങ്കെടുപ്പിക്കാം. അതിനും പിണറായി വിജയന്‍ അനുമതി നല്‍കിയില്ല എന്നാണ് വാർത്തകൾ സൂചിപ്പിക്കുന്നത്.
ശ്രീമതിക്ക് കേരളത്തിൽ സംഘടനാ ചുമതലകൾ ഇല്ല, ചുമതല ഡൽഹിയിൽ മാത്രമാണുള്ളത് . അതിനാൽ സംസ്ഥാന സെക്രട്ടറിയേറ്റിൽ ശ്രീമതി സ്ഥിരം പങ്കെടുക്കേണ്ടെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കി. മറ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗങ്ങളിൽ പങ്കെടുക്കാം. അവർക്കെല്ലാം കേരളത്തിൽ ചുമതലകൾ ഉണ്ട്.