ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത നിഷേധിച്ചതില്‍ പാകിസ്താന് ഒരു ദിവസം നഷ്ടം ആറരക്കോടി രൂപ പ്രത്യക്ഷ നഷ്ടമെന്നു കണക്കാക്കപ്പെടുന്നു. ഇന്ത്യ സിന്ധുനദീജലം നിഷേധിച്ചതിന് ബദലായി ആ രാജ്യം എടുത്ത പ്രതികാരനടപടിയാണ് പാകിസ്താന് കനത്ത നഷ്ടമായി പരിണമിച്ചത്. ഇന്ത്യയുടെ തീരുമാനം പാകിസ്താന്‍ വലിയ നഷ്ടവും തിരിച്ചടിയുമാണെങ്കില്‍ പാകിസ്താന്റെ തീരുമാനം അവര്‍ക്ക് തന്നെ തിരിച്ചടിയാകുന്നു.
പാകിസ്താന്‍ വ്യോമപാതയ്‌ക്ക് മുകളിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ഓവര്‍ഫ്ലൈറ്റ് ഫീസ് എന്ന നിലയില്‍ പാകിസ്താന്‍ വന്‍തുകയാണ് ഈടാക്കിയിരുന്നത്. ദിവസേന ഇതുവഴി രണ്ട് കോടിയിലധികം കിട്ടിയിരുന്നതായി പറയുന്നു. പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കുന്ന ഒരു ഇന്ത്യന്‍ ബോയിംഗ് വിമാനം ഓവര്‍ഫ്ലൈറ്റ് ഫീസായി നല്‍കേണ്ടി വരിക അരലക്ഷം രൂപയാണ്. ഇതിലും വലിയ വിമാനങ്ങള്‍ പറക്കണമെങ്കില്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും.
ഇതിന് പുറമേ അന്താരാഷ്‌ട്ര വിമാനങ്ങളുടെ സര്‍വ്വീസും ആഭ്യന്തരവിമാനങ്ങളുടെ ദീര്‍ഘദൂരപ്പറക്കലും തടസ്സപ്പെടുന്നത് മൂലം മറ്റൊരു മൂന്നരക്കോടി രൂപയും ദിവസേന പാകിസ്താന് നഷ്ടമാകും. ഇതെല്ലാം കൂടിയാണ് ദിവസേന ആറരക്കോടിയെങ്കിലും നഷ്ടമാകുമെന്ന് വിലയിരുത്തുന്നത്.
പാകിസ്താന്‍ സ്വന്തം കാലിന് വെടിവെയ്‌ക്കുന്നതുപോലെയുള്ള തീരുമാനമായെന്ന് അന്താരാഷ്‌ട്ര തലത്തിൽ പരിഹാസം ഉയരുന്നു.
ഇന്ത്യയുടെ തീരുമാനങ്ങള്‍ ഓരോന്നും പാകിസ്താനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതും പാകിസ്താന് ഒരു പാട് നഷ്ടമുണ്ടാക്കുന്നതുമാണ്. എന്നാല്‍ പാകിസ്താന്‍ തീരുമാനങ്ങള്‍ എടുക്കുന്നത് യാതൊരു യുക്തിയും ബുദ്ധിയുമില്ലാതെയാണ്.
ദിവസേന ഏകദേശം 400 ഇന്ത്യന്‍ വിമാനങ്ങളെങ്കിലും പാകിസ്താന്‍ വ്യോമപാതയ്‌ക്ക് മുകളിലൂടെ പറക്കുന്നുണ്ട്. . 2019ല്‍ പുല്‍വാമ ആക്രമണത്തിന് പകരം ബാലകോട്ട് ആക്രമണം നടത്തിയപ്പോഴും ഇതുപോലെ പാകിസ്താന്‍ വ്യോമപാത അടച്ചു. അന്ന് ഏകദേശം 85 കോടി രൂപ പാകിസ്താന് നഷ്ടമായിരുന്നു.















