അയാൾ മരിച്ചെന്ന് പറഞ്ഞ പാകിസ്താനാണ്!! ആരാണ് വിക്രം മിസ്രി പരാമർശിച്ച സാജിദ് മിർ; ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥ അറിയാം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

അയാൾ മരിച്ചെന്ന് പറഞ്ഞ പാകിസ്താനാണ്!! ആരാണ് വിക്രം മിസ്രി പരാമർശിച്ച സാജിദ് മിർ; ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2025, 05:30 pm IST
FacebookTwitterWhatsAppTelegram

ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ച് മാദ്ധ്യമങ്ങളോട് വിശദീകരിക്കവെ, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പരാമർശിച്ച പേരുകളിൽ ഒന്നാണ് സാജിദ് മിർ. പഹൽ​ഗാം ഭീകരാക്രമണത്തിലെ പാക് ബന്ധം വ്യക്തമാക്കുന്നതിനിടെയാണ് അദ്ദേഹം ലഷ്കർ ഭീകരർ സാജിദ് മിറിനെ കുറിച്ച് വിവരിച്ചത്. അന്താരാഷ്‌ട്ര തലത്തിൽ പാകിസ്താനെ പൊളിച്ചടുക്കാൻ പറ്റിയ പേരാണ് സാജിദ് മിർ. അതുകൊണ്ടാണ് ലോകം ശ്രദ്ധിക്കുന്ന  പ്രസ് മീറ്റിൽ വിക്രം മിസ്രി ഈ പേര് പരാമർശിച്ചത്.  ഈ ഭീകരന് വേണ്ടി ഇസ്ലാമബാദ് ലോകവേദിയിൽ  നാണംകെട്ട കഥയറിയാം…

ആരാണ് സാജിദ് മിർ

ഭീകരതയോടുള്ള പാകിസ്താന്റെ സമീപനം തെളിയിക്കാൻ ഇതിലും നല്ലൊരു പേരില്ല, ഒപ്പം സംഭവവും. ‘മൊസ്റ്റ് വാണ്ടഡ് ടെററിസ്റ്റു’കളിൽ ഒരാളും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമാണ് സാജിദ് മിർ. 2008 ലെ ആക്രമണത്തിന് ശേഷം ഇയാൾ പ്ലാസ്റ്റിക് സർജറിക്ക് വിധേയനായി രൂപമാറ്റം വരുത്തിയതായി എഫ്ബിഐ കണ്ടെത്തിയിരുന്നു.

ലഷ്കർ ഇ തൊയ്ബയുടെ വിദേശ റിക്രൂട്ടറായിരുന്ന ഇയാൾ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുടെ വലംകൈയായിരുന്നു. മിറും കൂട്ടാളികളായ അബു ഖഹാഫയും മഷർ ഇഖ്ബാലും അജ്മൽ കസബ് അടക്കമുള്ളവരെ തൽസമയം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് യുഎസ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരുന്നു. മുസ്ലീമായ ‘ദാവൂദ് ഗിലാനി  ഡേവിഡ് കോൾമാൻ ഹെഡ്‌ലി’  എന്നക്രിസ്ത്യൻ നാമം സ്വീകരിച്ചതും ഇയാളുടെ നിർദ്ദേശ പ്രകാരമായിരുന്നു.

മുംബൈ ഭീകരാക്രണത്തിന് പിന്നാലെ ഇയാൾ പാകിസ്താന്റെ കണ്ണിലുണ്ണിയായി. കൂടെ സംരക്ഷണം ഒരുക്കാൻ ഐഎസും സൈന്യവും. മുംബൈ ഭീകരാക്രണത്തിലെ പാക് ബന്ധം ഇന്ത്യ തെളിവ് സഹിതം പുറത്തുവിട്ടതോടെ സാജിദ് മിർ  മരിച്ചെന്നാണ് പാക് ഭരണകൂടം നൽകിയ മറുപടി.  ഇതിന് തെളിവ് ചോദിച്ചെങ്കിലും  നൽകാൻ പാകിസ്താൻ വിസമ്മതിച്ചു. ഇന്റർപോൾ അറസ്‌റ്റ് വാറന്റ് പുറപ്പെടുവിച്ചെങ്കിലും മരിച്ചെന്ന് പേരിലാണ് പാകിസ്താൻ റിപ്പോർട്ട് നൽകിയത്. എന്നാൽ പാകിസ്താനെ ലോകരാഷ്‌ട്രങ്ങൾ വിശ്വസിച്ചില്ല.

ഒടുവിൽ ഭീകരർക്കുള്ള സാമ്പത്തിക സഹായം തടയുന്നതിൽ പരാജയപ്പെട്ടതിന്റെ പേരിൽ രാജ്യാന്തര സമിതി എഫ്എടിഎഫ് (സാമ്പത്തിക നടപടി കർമ സമിതി) പാകിസ്താനെ ഗ്രേ പട്ടികയിൽ ഉൾപ്പെടുത്തി. ഇതോടെ പാകിസ്താൻ മലക്കം മറിഞ്ഞു. ‘മരിച്ച’ സാജിദ് മിറിനെ 2022 ഏപ്രിലിൽ  ഇതേ പാകിസ്താൻ അറസ്റ്റ് ചെ‌യ്തു . 2022 മെയ് മാസത്തിൽ പാക് തീവ്രവാദ വിരുദ്ധ കോടതി 15 വർഷം തടവിന് വിധിച്ചു. അന്താരാഷ്‌ട്ര നടപടി ഭയന്നാണ് പാകിസ്താൻ അന്ന് മിറിനെ അറസ്റ്റ് ചെയ്തത്. അതിനാൽ ഇയാൾ ഇപ്പോൾ ജയിലിൽ ആണോ  അതോ ഐഎസിന്റെ സംരക്ഷണയിലാണോ എന്ന് വ്യക്തമല്ല.

 

 

Tags: SAJID MIRPahalgam terror attackOperation Sindoor
ShareTweetSendShare

More News from this section

“പാക് ആണവകേന്ദ്രം ബോംബിട്ട് നശിപ്പിക്കാൻ ഇന്ദിര അനുവദിച്ചില്ല; തികച്ചും ലജ്ജാകരം”: തുറന്നടിച്ച് യുഎസ് മുൻ CIA ഉദ്യോ​ഗസ്ഥൻ

ജമ്മുകശ്മീരിൽ പരിശോധന ശക്തമാക്കി സുരക്ഷാസേന; പാക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരരുടെ ബന്ധുക്കളുടെ വീടുകളിൽ റെയ്ഡ് 

ശ്രീകോവിലിന്റെ അടിത്തറ കുഴിക്കുന്നതിനിടെ മൺകുടം; ക്ഷേത്ര പുനരുദ്ധാരണത്തിനിടെ സ്വർണശേഖരം കണ്ടെത്തി; നാണയങ്ങൾക്ക് നൂറ്റാണ്ടുകളുടെ പഴക്കം

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

Latest News

പളളികളിൽ അവർ നായ്‌ക്കളെ കെട്ടിയിടും; പാക് സൈന്യം പഷ്തൂൺ ജനതയെ നായകൾക്ക് സമമായാണ് കണക്കാക്കുന്നത്: മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി

സിസ്റ്റം പ്രശ്നമാണ് മേഡം!!! വേണുവിനെ തറയിൽ കിടത്തിയത് പ്രകൃതമായ രീതി; സംസ്കാരമുള്ളവർക്ക് മെഡിക്കൽ കോളജിലെ പല വാർഡുകളിലും പോകാൻ കഴിയില്ല; രൂക്ഷമായി വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്‌ക്കൽ

ശ്രീപദ്മനാഭന്റെ സ്വർണം കട്ടതാര്?? മണലിൽ സ്വർണക്കട്ടി കൊണ്ടിട്ടതാര്?? ആറ് ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതിയുടെ ഉത്തരവ് 

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies