ന്യൂഡല്‍ഹി: പാകിസ്താനില്‍ സൈന്യത്തിനുള്ളില്‍ അട്ടിമറിയെന്ന് റിപ്പോര്‍ട്ട്. പാക് സൈനിക മേധാവി ജനറല്‍ അസിം മുനീറിനെ സൈന്യം കസ്റ്റഡിയിലെടുത്തുവെന്നും അജ്ഞാതമായ ഇടത്തേക്ക് മാറ്റിയെന്നുമാണ് വിവിധ മാദ്ധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. പാക് ഉന്നതസൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് മാദ്ധ്യമ റിപ്പോർട്ടുകൾ
ഇന്ത്യയും പാകിസ്താനും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം തുടരുന്നതിനിടെയുള്ള ഈ വാർത്ത പാകിസ്താനിലെ ആഭ്യന്തര സംഘർഷത്തിന്റെ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അസിം മുനീറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തിയെന്നും സൈനിക കോടതിയില്‍ വിചാരണ നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചെയര്‍മാന്‍ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് കമ്മിറ്റി, ജനറല്‍ ഷഹീര്‍ ഷംസാദ് മിര്‍സ പാകിസ്താന്റെ പുതിയ സൈനിക മേധാവിയായി ചുമതലയേറ്റുവെന്നാണ് വാർത്തകളിൽ പറയുന്നത്.