"അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ" ?? സ്മാർട്ട് സിറ്റി പദ്ധതി സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ
Sunday, July 13 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ” ?? സ്മാർട്ട് സിറ്റി പദ്ധതി സ്വന്തം പേരിലാക്കാനുള്ള ശ്രമത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖർ

Janam Web Desk by Janam Web Desk
May 17, 2025, 05:53 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : പൊതു മരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്രപദ്ധതികളെ അടിച്ചു മാറ്റി സ്വന്തം ക്രെഡിറ്റിൽ അവതരിപ്പിക്കുന്നത് അല്പത്തരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.കേന്ദ്ര പദ്ധതികൾക്ക് സ്വന്തം സ്റ്റിക്കർ ഒട്ടിച്ച് മുഖ്യമന്ത്രിയും മരുമകനും ക്രെഡിറ്റ് അടിച്ചുമാറ്റുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ വിമർശന ഉന്നയിച്ചു. അൽപ്പത്തരമല്ലേ, മാന്യത വേണ്ടേ എന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചോദിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

അല്പത്തരമല്ലേ? ഒരു മാന്യത വേണ്ടേ??

നരേന്ദ്ര മോദി സർക്കാരിന്റെ പദ്ധതിയായ സ്മാർട്ട് സിറ്റിയുടെ ഭാഗമായി തിരുവനന്തപുരത്തെ 12 സ്മാർട്ട് റോഡുകൾ സ്വന്തം എന്ന് അവകാശപ്പെടുകയാണ് പിണറായി സർക്കാരും കമ്യൂണിസ്റ് രാജവംശത്തിന്റെ മരുമകനും. രാജ്യത്തെ 100 സ്മാർട്ട് നഗരങ്ങളിൽ ഒന്നായി തിരുവനന്തപുരത്തെ കേന്ദ്ര നഗരവികസന മന്ത്രാലയം തിരഞ്ഞെടുത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. സംസ്ഥാന സർക്കാരിന്റെ പിടിപ്പ് കേട് കൊണ്ട് സ്മാർട്ട് നഗരത്തിന്റെ ഒന്നാംഘട്ട പദ്ധതി പോലും കേന്ദ്രസർക്കാർ നിശ്ചയിച്ച സമയത്ത് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാരിനും തിരുവനന്തപുരം നഗരസഭയ്‌ക്കും കഴിഞ്ഞില്ല. എന്നാൽ കേന്ദ്രസർക്കാരിന്റെ കൃത്യമായ ഇടപടൽ കൊണ്ട് സംസ്ഥാനത്തിന്റെ പിടിപ്പുകേടിനെ മറികടന്ന് പദ്ധതികൾ പൂർത്തിയായി. ഇപ്പോൾ അതിന്റെ ക്രെഡിറ്റ് അടിച്ചു മാറ്റാൻ മുഖ്യമന്ത്രിയും മരുമകനും എത്തിയിരിക്കുകയാണ്.

സംസ്ഥാന സർക്കാർ പുതിയ ഒരു പദ്ധതിയും നടപ്പിലാക്കുന്നില്ല. ആകെ ചെയ്യുന്നത് കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതികൾക്ക് സ്വന്തം സ്റ്റിക്കർ ഒട്ടിച്ച് പേരുമാറ്റി അടിച്ചു മാറ്റുക മാത്രമാണ്. സ്വന്തം പിടിപ്പുകേട് മറച്ച് പിടിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.

മുഖ്യമന്ത്രിയും മരുമകനും സംസ്ഥാന സർക്കാരിന്റെ ഒമ്പതാം വർഷം ആഘോഷിക്കുകയാണ്. എന്തിന് വേണ്ടിയാണ് ഈ ആഘോഷം? നാടിനെ വികസനത്തിലേക്ക് നയിക്കാൻ വലിയ അവസരങ്ങൾ ഉണ്ടായിട്ട്, അത് ഇല്ലാതാക്കിയ ഒൻപതു വർഷത്തിന്റെ ആഘോഷമാണോ? രാജ്യം മുഴുവൻ പുരോഗതിയിലേക്ക് നീങ്ങിയപ്പോൾ കേരളത്തിലെ ജനങ്ങൾക്ക് അത് നിഷേധിച്ചതിന്റെ ഒൻപത് വർഷമാണ് ആഘോഷിക്കുന്നത്.

രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റം നേരിടുന്ന ഒരു സംസ്ഥാനമായി കേരളം മാറി. വിലക്കയറ്റത്തിന്റെ കണക്കുകൾ പരിശോധിച്ചാൽ കേരളം ഒന്നാമതാണ് — 5.94 ശതമാനമാണ് കേരളത്തിലെ വിലക്കയറ്റത്തിന്റെ നിരക്ക്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയാണ് രണ്ടാമത്. രാജ്യത്തിന്റെ മൊത്തം വിലക്കയറ്റ നിരക്ക് പരിശോധിച്ചാൽ 3.16 മാത്രമാക്കി പിടിച്ചുനിർത്താൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടുണ്ട്.

സമാനമായ സ്ഥിതിയാണ് തൊഴിലില്ലായ്മയിലും.
രാജ്യത്ത് ഏറ്റവും കൂടുതൽ തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനമായി കേരളം മാറുകയാണ്. അടുത്തിടെ പുറത്തുവന്ന കണക്ക് പ്രകാരം കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് ഏകദേശം 29% ആണ്.
കടം മേടിക്കാതെ ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയുന്നില്ല സംസ്ഥാന സർക്കാരിന്. ആശാവർക്കർമാർക്ക് 100 രൂപ കൂടി കൊടുക്കാൻ കഴിയുന്നില്ല. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 30% സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. വിദ്യാർത്ഥികൾ വിദേശത്തേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കുടിയേറുന്നു
അങ്ങനെ സമസ്ത മേഖലയിലും പരാജയപ്പെട്ട ഒൻപതു വർഷമാണ് ഇപ്പോൾ മുഖ്യമന്ത്രിയും മരുമകനും ചേർന്ന് ആഘോഷിക്കുന്നത്.

കേരളത്തിൽ എന്തെങ്കിലും വികസനമോ പുതിയ പദ്ധതികളോ വന്നിട്ടുണ്ടെങ്കിൽ അത് കേന്ദ്രസർക്കാരും നരേന്ദ്ര മോദിയും കൊണ്ടുവന്നതാണ്. ഇത് ബിജെപി മാത്രം പറയുന്നതല്ല — കുഞ്ഞാലിക്കുട്ടി നിയമസഭയിൽ പറഞ്ഞതാണ്.

സംസ്ഥാന സർക്കാർ ക്രെഡിറ്റ് എടുക്കുന്ന റേഷൻ വിതരണം, ഹൈവേ നിർമ്മാണം, വിഴിഞ്ഞം പദ്ധതി — ഇവയെല്ലാം കേന്ദ്രസർക്കാരിന്റെ നിശ്ചയദാർഢ്യത്തിൽ യാഥാർത്ഥ്യമായ പദ്ധതികളാണ്.

വികസനം കേരളത്തിലെ ജനങ്ങളുടെ അവകാശമാണ്. അത് നടപ്പിലാക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും മാത്രമാണ്. വികസിത കേരളം യാഥാർത്ഥ്യമാക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ.

Tags: smart cityRajeev ChandrasekharP A Muhammad Riyas
ShareTweetSendShare

More News from this section

ഗുരുപൂജയ്‌ക്കെതിരെയുള്ള പരാമർശം, ഇടതു പക്ഷത്തിനു ആശയ ദാരിദ്ര്യം: എബിവിപി

തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവർ മരിച്ചു

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ സമരങ്ങൾക്ക് നിരോധനം; വിദ്യാര്‍ത്ഥി സംഘടന നേതാക്കൾ, ജീവനക്കാരുടെ സംഘടനാ നേതാക്കൾ എന്നിവര്‍ക്ക് നോട്ടീസ്

പാലക്കാട്‌ വീണ്ടും നിപ മരണം ; മരിച്ച മണ്ണാർക്കാട് സ്വദേശിയുടെ വീടിന് 3 കിലോമീറ്റർ ചുറ്റളവിൽ പ്രവേശന നിയന്ത്രണം

കടലുണ്ടി പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കടലില്‍ കണ്ടെത്തി

സ്‌കൂളിലെ ഗുരുപൂജ: മന്ത്രി ശിവന്‍കുട്ടി ഹിന്ദുസമൂഹത്തോട് മാപ്പു പറയണം: വിഎച്ച്പി

Latest News

മുസ്ലീം രാജ്യങ്ങളിൽ നിന്ന് എത്തിയത് 500 കോടി; ഹിന്ദു പെൺകുട്ടികളെ വലയിലാക്കിയാൽ മുസ്ലിം യുവാക്കൾക്ക് കൈനിറയെ പണം; ചങ്കൂർ ബാബ ATS കസ്റ്റഡിയിൽ

KEAM എൻട്രൻസ്; ഉന്നതവിദ്യാഭ്യാസവകുപ്പ് ചെയ്തത് മാപ്പർഹിക്കാത്ത തെറ്റ്; മന്ത്രി ആർ ബിന്ദുവിന്റെ നിലപാട് വിദ്യാർത്ഥി സമൂഹത്തോടുള്ള ധാർഷ്ട്യം; എ ബി വി പി

സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളനത്തിൽ വെട്ടിനിരത്തൽ; നാട്ടിക എംഎൽഎ സി സി മുകുന്ദനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി

കൊൽക്കത്ത ക്യാമ്പസിനുള്ളിൽ മയക്കുമരുന്ന് നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്; വിശദാന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു

ബിഹാറിൽ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; ആക്രമണം വ്യവസായിയുടെ കൊലപാതകത്തിന് ദിവസങ്ങൾക്കുള്ളിൽ

​”ഗുരുപൂജയും ഭാരതാംബയും സംസ്കാരത്തിന്റെ ഭാ​ഗം, കുട്ടികൾ സനാതനധർമം പഠിക്കുന്നതിൽ എന്താണ് തെറ്റ്”: ​ഗവർണർ രാജേന്ദ്ര അർലേക്കർ

മകളുടെ മരണത്തിന് കാരണക്കാരായവരെ നാട്ടിലെത്തിച്ച് ശിക്ഷിക്കണം; കേന്ദ്രമന്ത്രിമാരായ സുരേഷ് ​ഗോപിക്കും ജോർജ് കുര്യനും അപേക്ഷ നൽകി വിപഞ്ചികയുടെ കുടുംബം

തമിഴ്നാട്ടിൽ ചരക്ക് തീവണ്ടിക്ക് തീപിടിച്ചു; 5 ബോ​ഗികൾ കത്തിയമർന്നു, നശിച്ചത് ഡീസൽ സൂക്ഷിച്ചിരുന്ന ബോ​ഗികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies