തിരുവനന്തപുരം; വ്യാജ പരാതിയിൻ മേൽ കസ്റ്റഡിയിലെടുത്ത ദലിത് യുവതിക്ക് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ ക്രൂരപീഡനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ ബിന്ദുവുമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമെന്നു വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി. പൊലീസ് സ്വീകരിച്ചത് പ്രാകൃത പ്രയോഗമാണെന്നും അവർ പറഞ്ഞു .
മാല മോഷണം ആരോപിച്ചു ദലിത് സ്ത്രീയെ കഉളക്കേസിൽ കുടുക്കിയെന്ന പരാതിയിലാണ് സതീ ദേവിയുടെ പ്രതികരണം.
പൊലീസ് സ്വീകരിച്ചത് പ്രാകൃത പ്രയോഗമാണ്. അത് എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കണം.പഴയ പൊലീസ് മുറ ഇപ്പോൾ പ്രയോഗിക്കേണ്ട കാര്യം ഇല്ല.സതീദേവി പറഞ്ഞു.
കുടുംബത്തെ മുഴുവൻ അപമാനിക്കുന്ന സാഹചര്യമാണ് ഉണ്ടായത്. കുറ്റക്കാരെ മുഴുവൻ കണ്ടെത്തണം.ബിന്ദുവിന് എതിരെ അടിസ്ഥാന രഹിതമായ പരാതി എങ്ങനെ ഉണ്ടായി എന്ന് പരിശോധിക്കണം എന്നും സതീദേവി പറഞ്ഞു.
ഈ സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും സതീദേവി പറഞ്ഞു.















