ആർത്തവ അവധി ലഭിക്കാൻ വിദ്യാർത്ഥിനിയോട് പാന്റ്സ് അഴിച്ച് തെളിയിക്കാൻ ആവശ്യപ്പെട്ട ചൈനീസ് സർവ്വകലാശാലയ്‌ക്കെതിരെ പ്രതിഷേധം. ബെയ്‌ജിങ്ങിലെ ഒരു സ്വകാര്യ സർവ്വകലാശാലയിലാണ് സംഭവം.
ചൈനയിലെ മികച്ച പൊതു സർവകലാശാലകളിൽ ഒന്നിനോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒരു സ്വതന്ത്ര ബിരുദ കോളേജായ ഗെങ്‌ഡാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബീജിംഗ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയിലാണ് സംഭവം നടന്നത്. വിദ്യാർത്ഥിനി ഈ ദുരനുഭവം വിവരിക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. വീഡിയോ ചൈനീസ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോംക്ളിൽ വളരെപെട്ടെന്ന് വൈറലായി.
ക്യാമ്പസ് ക്ലിനിക്കിലെ ഒരു വനിതാ സ്റ്റാഫ് അംഗത്തോട് വിദ്യാർത്ഥിനി സംസാരിക്കുന്നതും ഇത്തരമൊരു നിയമത്തിന്റെ ആവശ്യകതയെ ചോദ്യം ചെയ്യുന്നതും വീഡിയോയിൽ കേൾക്കാം. വിദ്യാർത്ഥിനി നിയമത്തിന്റെ രേഖാമൂലമുള്ള പകർപ്പ് ആവശ്യപ്പെടുമ്പോൾ, സ്റ്റാഫ് അംഗം മൗനം പാലിക്കുന്നു. എന്നാൽ സംഭവം വിവാദമായതോടെ സ്റ്റാഫ് അംഗത്തിന്റെ പ്രവൃത്തിയെ ന്യായീകരിച്ചുകൊണ്ട് യൂണിവേഴ്സിറ്റി ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. അസുഖ അവധി ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനാണ് ഈ നിയമമെന്നാണ് സർവകലാശാലയുടെ വിശദീകരണം.