ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ലക്നൗവിനെ ആർ.സി.ബി വീഴ്‌ത്തിയതോടെയാണ് പ്ലേഓഫ് ലൈനപ്പ് വ്യക്തമായത്. ആർ.സി.ബി പഞ്ചാബിന് താഴെ രണ്ടാം സ്ഥാനം ഉറപ്പിച്ചു. ഇരു ടീമുകൾക്കും 19 പോയിന്റാണെങ്കിലും നെറ്റ് റൺറേറ്റാണ് സ്ഥാനം നിർണയിച്ചത്. ഗുജറാത്തും മുംബൈ ഇന്ത്യൻസുമാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ
രാജസ്ഥാനും ചെന്നൈ സൂപ്പർ കിംഗ്സുമാണ് ആദ്യം പുറത്തായ ടീമുകൾ. പിന്നാലെ സൺറൈസേഴ്സും കൊൽക്കത്തയും ലക്നൗവും ഡൽഹിയും ഇവർക്കൊപ്പം പ്ലേ ഓഫ് കാണാതെ പുറത്തായി.
ക്വാളിഫയർ ഒന്നിൽ പഞ്ചാബ് കിംഗ്സും ആർ.സി.ബിയും ഏറ്റുമുട്ടും. വ്യാഴാഴ്ചയാണ് മത്സരം. വെള്ളിയാഴ്ച എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസും മുംബൈ ഇന്ത്യൻസും നേർക്കുനേർ വരും. ഇരു മത്സരവും നടക്കുന്നത് ഛണ്ഡിഗഡ് മുല്ലൻപൂരിലാണ്. ക്വാളിഫയർ ഒന്നിൽ ജയിക്കുന്നവർ നേരിട്ട് ഫൈനലിൽ പ്രവേശിക്കും. തോൽക്കുന്നവർ എലിമിനേറ്റർ വണ്ണിലെ വിജയികളുമായി എലിമിനേറ്റർ രണ്ടിൽ ഏറ്റുമുട്ടും. ഇവിടെ ജയിക്കുന്നവർ കലാശപോരിന് യോഗ്യരാകും.















