തൃശൂരിൽ വീട്ടുമുറ്റത്ത് നിന്ന് മകന് ചോറ് കൊടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ മാതാവ് മരിച്ചു. മാപ്രാണം, മാടായികോണം തട്ടിൽ പീറ്ററിന്റെ മകൾ ഹെന്നയാണ് മരിച്ചത്.
കുറാഞ്ചേരി ഇൻമൈൻഡ് മെന്റൽ ഹോസ്പിറ്റലിലെ സൈക്കോളജിസ്റ്റും ചെറാക്കുളം ഷാരോണിന്റെ ഭാര്യയുമാണ് 28-കാരിയായ ഹെന്ന.
ചൊവ്വാഴ്ച രാത്രി എട്ടിനാണ് ഹെന്നയെ പാമ്പ് കടിക്കുന്നത്. ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി.
വീടിന്റെ മുറ്റത്ത് നിന്ന് രണ്ടര വയസുകാരന് ചോറ് കൊടുക്കുന്നതിനിടെ കാലിൽ പാമ്പ് കടിക്കുകയായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയി നടന്നു.















