കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ നടന്ന ഐപിഎൽ ഫൈനലിൽ പഞ്ചാബ് കിംഗ്‌സിനെതിരെ ആറ് റൺസിന്റെ വിജയം നേടി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 18 വർഷത്തെ ഐപിഎൽ കിരീട വരൾച്ചയ്‌ക്ക് അന്ത്യം കുറിച്ചു. ഏറെ കൊതിച്ച വിജയ നിമിഷം അരികിലെത്തിയപ്പോൾ ഇതുവരെ കാണാത്ത, സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ കോലിയുടെ മുഖവും ആരാധകർ കണ്ടു.
ജോഷ് ഹേസൽവുഡ് എറിഞ്ഞ അവസാന പന്ത് ശശാങ്ക് സിംഗ് ആറ് റൺസ് നേടിയപ്പോൾ കോഹ്‌ലി വികാരാധീനനായി. പന്ത് അതിർത്തി കടന്നപ്പോൾ, കണ്ണീരടക്കാൻ പാടുപെട്ട് കോലി നിലത്തേക്ക് മുഖം താഴ്‌ത്തിയിരുന്നു. മുഴുവൻ ആർസിബി ടീമും അദ്ദേഹത്തിന് നേരെ പാഞ്ഞടുത്തു. ആഹ്ലാദവും ആർപ്പുവിളികളും ആലിംഗനങ്ങളും നിറഞ്ഞു.
The tears say it all 🥹
An 1️⃣8️⃣-year wait comes to an end 👏
Updates ▶ https://t.co/U5zvVhcvdo#TATAIPL | #RCBvPBKS | #Final | #TheLastMile | @imVkohli pic.twitter.com/X15Xdmxb0k
— IndianPremierLeague (@IPL) June 3, 2025
രജത് പട്ടീദർ, ക്രുണാൽ പാണ്ഡ്യ, ജിതേഷ് ശർമ്മ എന്നിവരെല്ലാം വിജയനിമിഷം ആഘോഷിക്കാൻ കോലിയ്‌ക്കരികിൽ എത്തി. 2008 മുതൽ, കോഹ്‌ലി ആർസിബിയുടെ മുഖമായിരുന്നു, 2009, 2011, 2016 വർഷങ്ങളിലെ ഉയർച്ചകളും ഏതാണ്ട് പരാജയങ്ങളും പരീക്ഷണ കാലഘട്ടങ്ങളും. ഐപിഎല്ലിന്റെ 18 പതിപ്പുകളിലും കോഹ്‌ലി ഒരു ഫ്രാഞ്ചൈസിയെ മാത്രമേ പ്രതിനിധീകരിച്ചിട്ടുള്ളൂ എന്നതിനാൽ ഈ വിജയത്തിന് മാറ്റ് കൂടുതലാണ്. മുൻ ആർസിബി താരങ്ങളായ എബി ഡിവില്ലിയേഴ്‌സും ക്രിസ് ഗെയ്‌ലും ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.















