"തലകുനിച്ചുവച്ച് ഇടിച്ചു, ചെവിപൊത്തി തല്ലി; വീഴുന്നത് വരെ അടിച്ചു; മരണം ഉറപ്പിച്ചാണ് പോയത്, അടിയന്തരാവസ്ഥയെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്"
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

“തലകുനിച്ചുവച്ച് ഇടിച്ചു, ചെവിപൊത്തി തല്ലി; വീഴുന്നത് വരെ അടിച്ചു; മരണം ഉറപ്പിച്ചാണ് പോയത്, അടിയന്തരാവസ്ഥയെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2025, 11:14 am IST
FacebookTwitterWhatsAppTelegram

അടിയന്തരാവസ്ഥ കാലത്തെ നടുക്കുന്ന ഓർമകളുമായി കേരള എമർജൻസി വിക്ടിം അസോസിയേഷൻ പ്രസിഡന്റ് പി കെ ഭരതൻ. ആർഎസ്എസിന്റെ വളർച്ചയുടെ സമയത്താണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതെന്നും അടിയന്തരാവസ്ഥ എന്ന് കേൾക്കുമ്പോൾ തന്നെ ഉള്ളിലൊരു കിടിലമാണ് അനുഭവപ്പെടുന്നതെന്നും ഭരതൻ പറഞ്ഞു. ജനംടിവി ഓൺലൈനിൽ നടന്ന പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“കേരളത്തെ പിടിച്ചുകുലുക്കിയ ഒരു സംഭവമായിരുന്നു അടിയന്തരാവസ്ഥ. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ആർഎസ്എസ് പ്രവർത്തകർക്ക് നിരോധനമുണ്ടാകുമെന്ന വിവരം ലഭിച്ചിരുന്നു. എല്ലാവരും സജ്ജരാകണമെന്ന നിർദേശമുണ്ടായിരുന്നു. എന്നെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തി. വീടിനടുത്തുള്ള കടയുടെ മുന്നിൽ ഞാൻ ഇരിക്കുന്ന സമയത്താണ് പൊലീസ് വന്നത്. എന്നോട് വന്ന് ഭരതന്റെ വീട് എവിടെയെന്ന് ചോദിച്ചു. എന്നെ അവർക്ക് അറിയില്ലെന്ന് അപ്പോൾ എനിക്ക് മനസിലായി. ഞാൻ എന്റെ വീട് ചൂണ്ടികാണിച്ചു. ഭരതൻ അവിടെയുണ്ടോയെന്ന് എന്നോട് ചോദിച്ചു. കുറച്ച് മുമ്പ് കണ്ടിരുന്നെന്നും ഇപ്പോൾ എവിടെയാണെന്ന് അറിയില്ലെന്നും പറ‍‍ഞ്ഞു.
ഭരതൻ വന്നാൽ സ്റ്റേഷനിൽ വരണമെന്ന് വീട്ടുകാരോട് പറഞ്ഞിട്ട് പൊലീസ് പോയി. പിന്നീട് എസ്ഐയുടെ വീട്ടിൽ പോയി സംസാരിച്ചു. ഇനി ആർഎസ്എസ് എന്ന് പറഞ്ഞ് നടക്കരുതെന്ന് പറഞ്ഞ് എസ്ഐ എന്നെ ശാസിച്ചു”.

“അതിന് ശേഷമാണ് ലോകസംഘർഷ സമരവും സമരരൂപീകരണവുമായി ചർച്ചകൾ വരുന്നത്. കാലടി ബാച്ചിലെ ലീഡറായി എന്നെ പ്രഖ്യാപിച്ചു. മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടും അത് നടന്നില്ല. ഞങ്ങൾ അങ്കമാലി റോഡിലേക്ക് പ്രകടനം നടത്തി. ഭാരത് മാതാ കീജയ് വിളിച്ച് മുന്നിലേക്ക് നടന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരായി ഞങ്ങൾ പ്രസം​ഗിച്ചു. ചുറ്റും ജനങ്ങൾ തടിച്ചുകൂടി. എസ്ഐ വന്ന് വണ്ടിയിലേക്ക് കയറാൻ ആവശ്യപ്പെട്ടു. കാറിന്റെ ഡോർ അടച്ച് വീണ്ടും ഞാൻ മുദ്രാവാക്യം വിളിച്ചു”.

“കയറില്ലല്ലേ എന്ന് പറഞ്ഞ് എന്റെ വയറ്റിൽ പിടിച്ച് തള്ളി കാറിനകത്ത് കയറ്റി. സ്റ്റേഷനിൽ കൊണ്ടുവന്നു. എസ്ഐ എന്റെ അടുത്തേക്ക് വന്നു, എന്റെ കഴുത്തിന് പുറത്തായി പിടിച്ചു. എസ്ഐയുടെ കാലുകൾക്ക് ഇടയിലായി എന്റെ തലപിടിച്ചുവച്ച് കുനിച്ചുനിർത്തി ഇടിച്ചു. വെറൊരു പൊലീസുകാരൻ വന്ന് രണ്ട് ചെകിട്ടിലും അടിച്ചു. എന്നോടൊപ്പം നിന്ന ഓരോരുത്തരെയും ഇതുപോലെ തല്ലി. രണ്ട് ചെവിയും പൊത്തി അടിച്ചു. ഇടയ്‌ക്കിടയ്‌ക്ക് വന്ന് അടിച്ചിരുന്നു”.

“വൈകുന്നേരം അഞ്ച് മണിക്ക് എല്ലാവരെയും പറഞ്ഞുവിട്ടു. പിറ്റേദിവസം രാവിലെ എന്നെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എംപി മന്മമദൻ എവിടെയെന്ന് ചോദിച്ച് വീണ്ടും തല്ലി. നീ എന്താ വീഴാത്തതെന്ന് അടിച്ചുകഴിഞ്ഞ് ഒരു പൊലീസുകാരൻ എന്നോട് ചോദിച്ചു. നീ വീഴുമോ എന്ന് നോക്കട്ടെയെന്ന് പറഞ്ഞ് വീണ്ടും തല്ലി. മരണം ഉറപ്പിച്ചാണ് ‍ഞങ്ങൾ പോയത്. തിരിച്ചുവരുമെന്ന പ്രതീക്ഷ വേണ്ട എന്ന് പറഞ്ഞാണ് ഞങ്ങളെ വിട്ടത്. വിചിത്രമായ സമരം തന്നെയായിരുന്നു. ലോകത്തിൽ ആദ്യമായി പണം കൊടുത്ത് തല്ല് വാങ്ങിയ സമരക്കാരാണ് സംഘത്തിലെ ആളുകളെന്നും” അദ്ദേഹം പറഞ്ഞു.

 

Tags: bharathanEmergencyexperience
ShareTweetSendShare

More News from this section

പ്രബന്ധങ്ങളിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ജാതിവിവേചനം ആരോപിക്കുന്നത് അപലപനീയം,വിവാദ സംസ്കൃത PhD, സംസ്കൃതപണ്ഡിതരുടെ വിദഗ്ധ സമിതിയെക്കൊണ്ട് അന്വേഷണം നടത്തണം: സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

Latest News

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

നിയമസഭ സ്പീക്കർ എ എൻ ഷംസീറിന്റെ സഹോദരി അന്തരിച്ചു

മലിനജലം കിടപ്പുരോഗിയുടെ വീട്ടിലേക്ക് : പരിഹരിച്ച ശേഷം നേരിട്ട് ഹാജരാകണമെന്ന് ഉദ്യോഗസ്ഥരോട് മനുഷ്യാവകാശ കമ്മീഷൻ

ഒരു ആവേശത്തിന് ചെയ്തതാ!!! മൊബൈൽ എടുക്കാൻ 30 അടി താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി; ഒടുവിൽ സംഭവിച്ചത്…

വഴയിലയിൽ KSRTC ബസിനിടയിൽപെട്ട് യുവാവിന് ദാരുണാന്ത്യം

കൊച്ചിയിൽ ജ്യൂസ് കടയുടെ മറവിൽ ആൺകുട്ടികൾക്ക് ലൈംഗിക ചൂഷണം; അസം സ്വദേശി കമാൽ ഹുസൈൻ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies