ന്യൂഡൽഹി: കഴിഞ്ഞ 11 വർഷത്തിനിടെ രാജ്യത്ത് നടന്ന മൂന്ന് ഭീകരാക്രമണങ്ങൾക്ക് കേന്ദ്ര സർക്കാർ തക്കതായ മറുപടി നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഉറി ഭീകരാക്രമണത്തിന് തിരിച്ചടിയായി സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയതായും പുൽവാമ ഭീകരാക്രമണത്തിന് ശേഷം വ്യോമാക്രമണം നടത്തിയതായും അദ്ദേഹം പറഞ്ഞു.
“പാകിസ്ഥാന്റെ വീട്ടിൽ കയറിയാണ് പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ മറുപടി നൽകിയത്. പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന്റെ ഭയത്താലാണ് പാകിസ്ഥാൻ ആണവഭീഷണി മുഴക്കിയത്. ഒന്നും സംഭവിക്കില്ലെന്ന് കോൺഗ്രസും കരുതിയിരുന്നു. എന്നാൽ നമ്മുടെ ധീരരായ സൈനികർ പാക് ഭീകരരുടെ ആസ്ഥാനം തകർത്തു”.
പക്ഷേ, ഇന്നും രാഹുൽ ഗാന്ധി ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരിക്കുന്നു. പാകിസ്ഥാന്റെ അവസ്ഥ നോക്കൂ. നിങ്ങൾക്ക് എല്ലാം മനസിലാകും. നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിന് ശേഷം രാജ്യത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തിയെന്നും അമിത് ഷാ പറഞ്ഞു.















