പത്തനംതിട്ട: ആറന്മുള കോട്ടയ്‌ക്കകത്ത് ചായക്കട ജീവനക്കാരനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.കോന്നി സ്വദേശി ബിജുവാണ് (55) മരിച്ചത്. ചായക്കടക്കുള്ളില്‍ ഇരുമ്പ് പൈപ്പില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന് സമീപത്ത് നിന്നും ആത്മഹത്യാകുറിപ്പും കണ്ടെടുത്തിട്ടുണ്ട്.
ആത്മഹത്യാ കുറിപ്പില്‍ കോണ്‍ഗ്രസ് പഞ്ചായത്തംഗം രമാദേവിയുടെയും ഭര്‍ത്താവിന്റെയും പേര് പരാമർശിച്ചിട്ടുണ്ട്. ബിജുവിന്‌റെ മരണത്തില്‍ ആറന്മുള പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.ആത്മഹത്യാക്കുറിപ്പ് സംബന്ധിച്ച് വിശദമായി അന്വേഷിക്കും എന്ന് പൊലീസ് അറിയിച്ചു.
തന്റെ ആത്മഹത്യയ്‌ക്ക് കാരണം അഞ്ചാം വാര്‍ഡ് അംഗം രമാദേവിയും ഭര്‍ത്താവ് സുരേന്ദ്രനും ആണെന്ന് ബിജു ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ഇന്ന് രാവിലെ ബിജുവിന്റെ ഹോട്ടലില്‍ ആണ് മൃതദേഹം കണ്ടെത്തിയത്.
പഞ്ചായത്തംഗം രമയുടെ കെട്ടിടത്തിലാണ് ബിജു ഹോട്ടല്‍ നടത്തിയിരുന്നത്. മരിച്ച ബിജുവും പഞ്ചായത്ത് അംഗവും തമ്മില്‍ വാടക കെട്ടിടത്തിന്റെ പേരില്‍ തര്‍ക്കം നിലനിന്നിരുന്നു എന്നാണ് വിവരം.