കാസർകോട്: സംസ്ഥാന അതിർത്തിയായ തലപ്പാടിയിൽ വാഹനാപകടത്തിൽ അഞ്ച് മരണം. കർണാടക ആർടിസി ബസ് നിയന്ത്രണം വിട്ട് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിരവധിപേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. മരിച്ചവരുടെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.
ഉച്ചയ്‌ക്ക് 1.30 ഓടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലായിരുന്ന ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടെന്നാണ് പ്രാഥമിക വിവരം. കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം നിർത്തിയിട്ടിരുന്ന കർണ്ണാടക രജിസ്ട്രേഷൻ ഓട്ടോറിക്ഷയിലേക്കും ബസ് ഇടിച്ചുകയറി. മരിച്ചവരിൽ 10 വയസുള്ള കുട്ടിയുണ്ട്. മൂന്ന് പേർ സ്ത്രീകളാണ് എന്നാണ് വിവരം.















