മുട്ടിൽ മരംമുറിക്കേസ് കുറ്റപത്രത്തിൽ വെള്ളം ചേർത്ത് കേസന്വേഷണം അട്ടിമറിച്ചു: അന്നത്തെ റവന്യു സെക്രട്ടറി ജയതിലക് തെറ്റായ ഉത്തരവിറക്കി മരംമുറിക്കലിന് കൂട്ടു നിന്നു: പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മുട്ടിൽ മരംമുറിക്കേസ് കുറ്റപത്രത്തിൽ വെള്ളം ചേർത്ത് കേസന്വേഷണം അട്ടിമറിച്ചു: അന്നത്തെ റവന്യു സെക്രട്ടറി ജയതിലക് തെറ്റായ ഉത്തരവിറക്കി മരംമുറിക്കലിന് കൂട്ടു നിന്നു: പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2025, 03:35 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം : വിവാദമായ മുട്ടിൽ മരം മുറി കേസിൽ സ്ഫോടനാത്മകമായ വെളിപ്പെടുത്തലുമായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു.
മുട്ടിൽ മരം മുറി കേസിന്റെ കുറ്റപത്രത്തിൽ വെള്ളം ചേർത്ത് കേസന്വേഷണം അട്ടിമറിച്ചെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജോസഫ് മാത്യു ആരോപിച്ചു. ഇപ്പോഴത്തെ ചീഫ് സെക്രട്ടറിയായ അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് തെറ്റായ ഉത്തരവിറക്കി മരം മുറിക്കലിനെ കൂട്ടു നിൽക്കുകയായിരുന്നു. ജയതിലകിന്റേത് തെറ്റായ ഉത്തരവാണ് എന്ന് മനസ്സിലാക്കിയിട്ടും അന്നത്തെ വയനാട് ജില്ലാ കളക്ടർ ആയിരുന്ന ഡോക്ടർ അദീല അബ്ദുല്ല, അക്കാര്യം മറച്ചുവെച്ച് മരം മുറിക്കലിന് കൂട്ടുനിന്നുവെന്നും കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആയ ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു.

“അന്നത്തെ റവന്യൂ സെക്രട്ടറി ജയതിലക് ഇറക്കിയ സർക്കാർ ഉത്തരവ് വായിച്ചു കഴിഞ്ഞാൽ സാധാരണക്കാരായ ആർക്കും വീട്ടി മരങ്ങൾ ഉൾപ്പെടെയുള്ളവ മുറിക്കാം, ചന്ദനം ഒഴികെയുള്ള എല്ലാ മരങ്ങളും റിസർവ് മരങ്ങൾ പോലും മുറിക്കാം, എന്ന് ആരും വായിച്ച മനസ്സിലാക്കി പോകും. ആ രീതിയിലാണ് ജയതിലക് ഉത്തരവിറക്കിയത്.

24 – 10 – 2020 ന് ജയതിലക് ഇറക്കിയ ഉത്തരവിൽ പ്രമോഷൻ ഓഫ് ട്രീ ഗ്രോത്ത് ആക്ട് എടുത്ത് പറയുന്നുണ്ടെങ്കിലും, ആ നിയമത്തിന്റെ കാതലായ ഭാഗമായ റിസർവ് മരങ്ങൾ മുറിക്കരുത് എന്നത് ഉൾപ്പെടുത്തുന്ന പ്രോവൈസൊ ക്ലോസ് ഉൾപ്പെടുത്തിയിരുന്നില്ല. അത് എടുത്തു മാറ്റി വച്ചിട്ടാണ് റവന്യൂ സെക്രട്ടറി ഉത്തരവിറക്കിയത്. അതുകൊണ്ട് ആ ഉത്തരവ് വായിച്ചു കഴിഞ്ഞാൽ മരം മുറിക്കാം എന്നാകും. അത് എന്തുകൊണ്ട് റവന്യൂ സെക്രട്ടറി അങ്ങനെ ചെയ്തു എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.

ഇതുകൂടാതെ ആ ഉത്തരവിന്റെ അടിഭാഗത്ത് എടുത്തു പറഞ്ഞിരിക്കുന്നു, ഇപ്രകാരമുള്ള മരങ്ങൾ മുറിക്കുന്നതിന് വനം വകുപ്പോ പോലീസ് ആരും തടസ്സപ്പെടുത്താൻ പാടില്ല, അങ്ങനെ ആരെങ്കിലും തടസ്സപ്പെടുത്തിയാൽ അവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതാണ് എന്നും എഴുതിച്ചേർത്തു.

ആ ഉത്തരവ് വായിച്ചുകഴിഞ്ഞാൽ അന്നിരുന്ന റവന്യൂ സെക്രട്ടറിയുടെ ഒരു അറിവും ഇൻവോൾമെന്റ് വ്യക്തമാണ്, അന്നിരുന്ന റവന്യൂ സെക്രട്ടറി അതായത് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി, അദ്ദേഹത്തിന്റെ അറിവോടുകൂടിയാണ് ഈ ഉത്തരവ്, അത് തെറ്റാണെന്ന് ബോധ്യത്തോടെ കൂടിയാണ്, അദ്ദേഹം തന്നെ ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.” ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു

“അന്ന് വയനാട് ജില്ലാ കളക്ടർ ആയിരുന്ന ഡോക്ടർ അദീല അബ്ദുല്ലയെ ഈ ഉത്തരവുമായി റോജി അഗസ്റ്റിനും സഹോദരനും കൂടി സന്ദർശിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം മരങ്ങൾ മുറിക്കാമോ എന്ന് അവരോട് ചോദിച്ചിരുന്നു. ഈ ഉത്തരവ് നിയമപരമല്ല എന്ന് അദീല അബ്ദുല്ല മനസ്സിലാക്കിയിരുന്നതായിട്ടാണ് കരുതേണ്ടത്.

ഈ രണ്ട് ഉന്നത ഉദ്യോഗസ്ഥരും ഹൈക്കോടതിയുടെ ഉത്തരവിനെ അവഗണിച്ചുകൊണ്ടാണ് ഇപ്രകാരം മരം മുറിക്കാൻ അനുമതി കൊടുത്തത്. ഇത് കോടതി ലക്ഷത്തിന്റെ സ്വഭാവമുള്ള ഉത്തരവാണ്.”ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു

ഇത്തരം കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് താൻ എഡിജിപിക്ക് കത്ത് എഴുതിയെന്നും, എന്നാൽ ഇതിനെ തുടർന്ന് തന്നെ പബ്ലിക് പ്രോസിക്യൂട്ട് സ്ഥാനത്തുനിന്ന് നീക്കാൻ ചെയ്യാനുള്ള നടപടിയാണ് ഉണ്ടായിരുന്നതെന്നും ജോസഫ് മാത്യു പറഞ്ഞു. എന്നാൽ ഈ സമയം വരെ തന്നെ പ്രോസിക്യൂട്ട് സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായുള്ള ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. പക്ഷേ മുട്ടിൽ മരം മുറി കേസുമായിട്ടുള്ള മറ്റു വിവരങ്ങളൊന്നും തന്നോട് പറയുകയോ ചർച്ച ചെയ്യുകയോ സംഘത്തിൽ തന്നെ ഉൾപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും ജോസഫ് മാത്യു പറഞ്ഞു.

സ്വതന്ത്ര ഏജൻസി അന്വേഷിച്ച് നിയമലംഘനങ്ങൾ പുറത്തുകൊണ്ടുവരാതെ, കുറ്റവാളികളെ ശിക്ഷിക്കാൻ നിലവിലെ കുറ്റപത്രത്തിലെ ആരോപണങ്ങൾക്ക് ആവില്ല. മനപ്പൂർവ്വം കേസ് അട്ടിമറിച്ചതാണെന്നും ജോസഫ് മാത്യു ജനം ടിവിയോട് പറഞ്ഞു.

Tags: Roji AugustineMUTTIL MARAM MURIFEATURED2Joseph Mathew
ShareTweetSendShare

More News from this section

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies