ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തൽ കേസിൽ കേരളത്തിൽ നിന്നുള്ള സിപിഐ എംപിയും സംശയത്തിന്റെ നിഴലിൽ. രാജ്യസഭ എം.പി പി. സന്തോഷ് കുമാറിന്റെ പേരാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. എന്നാൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
ശുചീകരണ തൊഴിലായിയായ ചിന്നയ്യ കോടതിയിൽ ഹാജരാക്കിയ തലയോട്ടി ധർമ്മസ്ഥലയിലേത് അല്ലെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായിരുന്നു. ഗീരീഷ് മട്ടന്നവറാണ് തലയോട്ടി തന്നതെന്നായിരുന്നു ടി. ജയന്ത് അന്വേഷണ സംഘത്തോട് പറഞ്ഞത്. എന്നാൽ ഗീരീഷ് മട്ടന്നവർ ഇത് നിഷേധിച്ചിട്ടുണ്ട്. മൂവരും ചേർന്ന് തലയോട്ടി കേരളത്തിലേക്ക് കൊണ്ടുവന്നിരുന്നെന്നും സൂചനയുണ്ട്. ഇതിന് പിന്നാലെയാണ് സന്തോഷ് കുമാർ എം. പിയിലേക്കും എസ്എടി അന്വേഷണം നീളുന്നതെന്ന് ദേശീയ മാദ്ധ്യമമായ ഓർഗനൈസറിന്റെ റിപ്പോർട്ടിൽ പറയുന്നു.
ധർമ്മസ്ഥലയെ കുറിച്ച് ദുരൂഹത പരത്താൻ മനാഫ് പ്രധാന പങ്ക് വഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ജൂലൈ 11 ന്, കാട്ടിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തുന്നതായി കാണിക്കുന്ന ഒരു വീഡിയോ മനാഫ് അപ്‌ലോഡ് ചെയ്തിരുന്നു. വളരെ വേഗത്തിൽ വൈറലായ വീഡിയോ, ധർമ്മസ്ഥലയിലെ കൂട്ടക്കൊലകളുടെ തെളിവായി പ്രചരിക്കപ്പെട്ടു.
ധർമ്മസ്ഥലയെ അപകർത്തിപെടുത്താൻ മനാഫും ജയന്തും മനഃപൂർവ്വം വീഡിയോ ആസൂത്രണം ചെയ്തതായി എസ്‌ഐടി സംശയിക്കുന്നു. മഹേഷ് തിമറോഡിയുമായി മനാഫ് കൂടിക്കാഴ്ച നടത്തിയതായും റിപ്പോർട്ടുണ്ട്. ഇതിനിടെയാണ് സന്തോഷ് കുമാറിന്റെ പേരും പുറത്തുവന്നത്.















