തൃശൂർ: കേരളത്തിലെ വഴിയോര കച്ചവടക്കാരെ ചേർത്ത് പിടിച്ച് മോദി സർക്കാർ. പിഎം. സ്വനിധി പ്രകാരം 200 കോടിയോളം രൂപയാണ് വായ്പ ഇനത്തിൽ നൽകിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ വായ്പ നൽകിയതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. 21,077 വായ്പകളിലൂടെ 26.92 കോടി രൂപയാണ് തലസ്ഥാന നഗരിയിലെ വഴിയോര കച്ചവടക്കാരിൽ എത്തിയതെന്നും മന്ത്രി അറിയിച്ചു. പട്ടികയിൽ രണ്ടാം സ്ഥാനത്ത് കോഴിക്കോടാണ്. 22.03 കോടി രൂപയാണ് ജില്ലയിൽ വിതരണം ചെയ്തത്. 18,359 വായ്പകളാണ് ഇവിടെ വിതരണം ചെയ്തത്.
കേരളത്തിലെ മണ്ഡലം അടിസ്ഥാനത്തിലുള്ള വായ്പയുടെ വിശദാംശങ്ങൾ
- ആലപ്പുഴ – 8,834 വായ്പകൾ | ₹11.90 കോടി
- ആലത്തൂർ – 2,734 വായ്പകൾ | ₹3.63 കോടി
- ആറ്റിങ്ങൽ – 3,790 വായ്പകൾ | ₹4.82 കോടി
- ചാലക്കുടി – 4,131 വായ്പകൾ | ₹5.43 കോടി
- എറണാകുളം – 9,279 വായ്പകൾ | ₹12.69 കോടി
- ഇടുക്കി – 4,037 വായ്പകൾ | ₹5.44 കോടി
- കണ്ണൂർ – 5,079 വായ്പകൾ | ₹6.37 കോടി
- കാസർഗോഡ് – 5,096 വായ്പകൾ | ₹6.43 കോടി
- കൊല്ലം – 9,819 വായ്പകൾ | ₹13.01 കോടി
- കോട്ടയം – 7,132 വായ്പകൾ | ₹9.37 കോടി
- കോഴിക്കോട് – 18,359 വായ്പകൾ | ₹22.03 കോടി
- മലപ്പുറം – 4,084 വായ്പകൾ | ₹5.12 കോടി
- മാവേലിക്കര – 4,256 വായ്പകൾ | ₹5.51 കോടി
- പാലക്കാട് – 9,880 വായ്പകൾ | ₹13.62 കോടി
- പത്തനംതിട്ട – 4,485 വായ്പകൾ | ₹6.29 കോടി
- പൊന്നാനി – 9,148 വായ്പകൾ | ₹11.00 കോടി
- തിരുവനന്തപുരം – 21,077 വായ്പകൾ | ₹26.92 കോടി
- തൃശ്ശൂർ – 8,950 വായ്പകൾ | ₹11.79 കോടി
- വടകര – 8,516 വായ്പകൾ | ₹10.54 കോടി
- വയനാട് – 4,877 വായ്പകൾ | ₹6.19 കോടി
2020 ജൂണിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതി 2030 വരെ നീട്ടിയിട്ടുണ്ട്. യാതൊരു ഈടും കൂടാതെയാണ് വായ്പകൾ നൽകുന്നത്. മിക്കപ്പോഴും ആവശ്യമായ ഈട് നൽകാൻ ഇല്ലാത്തതിനാൽ ഇത്തരം കച്ചവടക്കാർ പണത്തിനായി വട്ടിപ്പലിശക്കാരെയാണ് ആശ്രയിക്കുന്നത്. അത്തരം ഒരു സാഹചര്യത്തിലാണ് പിഎം സ്വനിധിയുടെ പ്രാധാന്യം. തദ്ദേശസ്ഥാപനങ്ങൾ നൽകുന്ന തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നിവയാണ് വായ്പയ്‌ക്ക് ആവശ്യമായ രേഖകൾ.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ 10,000 രൂപയുടെ ആദ്യഘട്ട വായ്പ 15,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. 20,000 രൂപയുടെ രണ്ടാംഘട്ട വായ്പ 25,000 രൂപയാക്കി വർധിപ്പിച്ചു. മൂന്നാം ഘട്ടത്തിൽ അരലക്ഷമാണ് വായ്പ. കൂടാതെ ഉപയോക്തക്കൾക്ക് 30,000 രൂപവരെ വരെ ക്രെഡിറ്റ് പരിധിയുള്ള യുപിഐ സൗകര്യമുള്ള ക്രെഡിറ്റ് കാർഡുകൾ ലഭിക്കും. റീട്ടെയിൽ ഇടപാടുകൾക്ക് പരമാവധി 1,200 രൂപ ക്യാഷ്ബാക്കും, ഹോൾസെയിൽ കച്ചവടങ്ങൾക്ക് 400 രൂപ ക്യാഷ്ബാക്കും കിട്ടും. സാമ്പത്തിക, ഡിജിറ്റൽ സാക്ഷരത, ഇ-കൊമേഴ്‌സ്, പാക്കേജിംഗ്, ഭക്ഷ്യസുരക്ഷ, ശുചിത്വം തുടങ്ങിയ മേഖലകളിൽ പരിശീലന പരിപാടികളും ലഭ്യമാക്കുന്നുണ്ട്.















