തൃശൂര്‍: വാല്‍പ്പാറയില്‍ കാട്ടാന വീണ്ടും ജീവനെടുത്തു. വാല്‍പ്പാറയില്‍ തമിഴ്‌നാട് മേഖലയിലാണ് സംഭവം. മുത്തശ്ശിയും രണ്ടര വയസുകാരിയായ കുഞ്ഞുമാണ് മരിച്ചത്.വാല്‍പ്പാറയ്‌ക്ക് സമീപം ഉമ്മാണ്ടി മുടുക്ക് എസ്റ്റേറ്റിന്റെ അഞ്ചാമത്തെ ഡിവിഷനിൽ ഹസ്സല (52), കൈക്കുഞ്ഞായ ഹേമശ്രീ എന്നിവർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. പുലര്‍ച്ചെ രണ്ടരയോടെയാണ് ആക്രമണം ഉണ്ടായത്.
ഇവരുടെ വീടിന് സമീപം എത്തിയ കാട്ടാന ജനല്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ ഇവർ രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോൾ മറ്റൊരു കാട്ടാന ഇരുവരെയും ആക്രമിക്കുകയായിരുന്നു. അഞ്ച് പേരായിരുന്നു ഈ വീട്ടില്‍ ഉണ്ടായിരുന്നത്. ഇവർ രാത്രി കിടന്നുറങ്ങുന്നതിനിടെ പുറത്ത് വന്ന കാട്ടാന ജനല്‍ തകര്‍ക്കാന്‍ ആന ശ്രമിക്കുകയായിരുന്നു. ആനയുടെ സാന്നിധ്യം തിരിച്ചറിഞ്ഞ കുടുംബം ഭയന്നപ്പോൾ, പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാന്‍ വീടിന് മുന്നിലേക്ക് ഇറങ്ങിയതായിരുന്നു മുത്തശ്ശിയും കുഞ്ഞും.
വീടിന് മുന്നിലും കാട്ടാന ഉണ്ടെന്ന് ഇവർ അറിഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിന് ഇടയാക്കിയത്. വീടിന് മുന്നിലുണ്ടായിരുന്ന കാട്ടാന ഇരുവരെയും എടുത്ത് എറിഞ്ഞപ്പോൾകുഞ്ഞ് തല്‍ക്ഷണം മരിച്ചു. ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി മുത്തശ്ശിയും മരിച്ചു. ഇരുവരുടെയും മൃതദേഹങ്ങൾ വാല്‍പ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.















