പട്ന: ബിഹാറിൽ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നിതീഷ് കുമാർ. പട്നയിലെ ഗാന്ധി മൈതാനത്ത് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ നേതാവ് ജെപി നദ്ദ എന്നിവർ ഉൾപ്പെടെ നിരവധി നേതാക്കൾ പങ്കെടുത്തു. ഉപമുഖ്യമന്ത്രിമാരായി വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലികൊടുത്തു.
പത്താം തവണയാണ് നിതീഷ് കുമാർ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചവരിൽ എട്ടാമനാണ് നിതീഷ് കുമാർ. പത്തൊമ്പത് എംഎൽഎമാരും സത്യപ്രതിജ്ഞ ചെയ്ത് ബിഹാർ മന്ത്രിസഭയുടെ ഭാഗമായി.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി. എൻഡിഎയിൽ നിന്ന് 18 എംഎൽഎമായും ജെഡിയുവിൽ നിന്ന് ജെഡിയുവിൽ നിന്ന് എട്ട് പേരും സത്യപ്രതിജ്ഞ ചെയ്തു.
ബിഹാർ വീണ്ടും വികസനത്തിന്റെ പാതയിലാണെന്നും പ്രധാനമന്ത്രിയുടെ അനുഗ്രഹത്താൽ അത് പുരോഗമിക്കുമെന്നും മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് പ്രതികരിച്ചു.















