ന്യൂഡൽഹി: ഇന്ത്യാ സന്ദർശനത്തിലൻഡ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ പുടിന്റെ ബഹുമാനാർത്ഥം ഇന്ന് രാത്രി രാഷ്‌ട്രപതി അദ്ദേഹത്തിനായി അത്താഴവിരുന്ന് നൽകും. അതിൽ കോൺഗ്രസ് എംപി ശശി തരൂർ അടക്കമുള്ളവർ പങ്കെടുക്കും.വിദേശകാര്യ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിലാണ് ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.
അതേസമയം പ്രതിപക്ഷ നേതാക്കളായ രാഹുൽ ഗാന്ധിക്കും മല്ലികാർജുൻ ഖാർഗെയ്‌ക്കും അത്താഴവിരുന്നിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്.
“വിദേശകാര്യ സമിതി ചെയർമാന് ഒരു ക്ഷണം ലഭിച്ച ഒരു കാലമുണ്ടായിരുന്നു. ഈ രീതി കുറച്ചുകാലത്തേക്ക് നിർത്തി, പക്ഷേ അത് പുനരാരംഭിച്ചതായി തോന്നുന്നു. ഇപ്പോൾ എനിക്ക് ഒരു ക്ഷണം ലഭിച്ചു, ഞാൻ തീർച്ചയായും പങ്കെടുക്കും.” തരൂർ പറഞ്ഞു.
. ഇന്ന് രാവിലെ മഹാത്മാഗാന്ധിയുടെ സ്മാരകമായ രാജ്ഘട്ടിൽ റഷ്യൻ പ്രസിഡന്റ് ആദരാഞ്ജലി അർപ്പിച്ചു. അതിനുശേഷം പുടിനും പ്രധാനമന്ത്രി മോദിയും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടക്കുകയും നിരവധി സുപ്രധാന കരാറുകളിൽ ഒപ്പുവയ്‌ക്കുകയും ചെയ്തു.















