എറണാകുളം: വികസനം ജന്മാവകാശം മെഗാ അദാലത്തും, ജനസംഗമവും നോർത്ത് പറവൂർ സണ്ണി കൺവെൻഷൻ സെൻ്ററിൽ ആരംഭിച്ചു. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും , കേന്ദ്രമന്ത്രി ജോർജ്ജ് കുര്യനും പൊതുജനങ്ങളുടെ പരാതികൾ നേരിട്ട് കേൾക്കും.
70 കൊല്ലം മാറി ഭരിച്ച ഇടത്-വലത് മുന്നണികൾക്ക് ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജന സേവനത്തിനുള്ള രാഷ്‌ട്രീയമാണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. എല്ലാവരുടെയും ഒപ്പം, എല്ലാവർക്കും വികസനമെന്നതാണ് ലക്ഷ്യം. താനൊരു പ്രധാന സേവകനാണെന്നാണ് പ്രധാനമന്ത്രിയും പറഞ്ഞിട്ടുള്ളത്. വിവാദങ്ങളല്ല, വികസനമാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ധർമടത്ത് തൊഴിലുമില്ല, കുടിവെള്ളവുമില്ല.
പ്രതിപക്ഷ നേതാവിന്റെ പറവൂരിൽ ജനങ്ങളുടെ പ്രാഥമിക ആവശ്യമായ കുടിവെള്ളം പോലും ലഭിക്കുന്നില്ല. 40 ശതമാനം നുണ പ്രചരിപ്പിക്കുന്നവർ 60 ശതമാനമെങ്കിലും വികസനത്തെ കുറിച്ച് ചർച്ച ചെയ്യണം. ജനങ്ങളെ സേവിക്കാനുള്ള അവസരമാണ് ബിജെപി ചോദിക്കുന്നത്. അദാലത്തിലെ പ്രശ്നങ്ങൾ 100 ശതമാനവും പരിഹരിക്കാനുള്ള ശ്രമമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.















