ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇരട്ട സ്വർണ്ണം നേടിയ പ്രശസ്ത ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു.49 വയസായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ദൽഹിയിലെ ഒരു ആശുപത്രിയിലാണ് റാണ അന്ത്യശ്വാസം വലിച്ചത്. ജർമ്മനിയിലെ മ്യൂണിക്കിൽ നടന്ന ഐഎസ്എസ്എഫ് ലോകകപ്പിൽ പങ്കെടുക്കവെ അദ്ദേഹത്തിന് അസുഖം ബാധിച്ചിരുന്നു. തുടർന്ന് അടുത്തിടെ അദ്ദേഹത്തിന് ഒരു മെഡിക്കൽ പരിശോധന നടത്തിയിരുന്നു. ന്യൂഡൽഹിയിൽ വന്നിറങ്ങിയ റാണയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, തുടര്‍ന്ന് ആന്‍ജിയോപ്ലാസ്റ്റി വഴി സ്റ്റെണ്ട് സ്ഥാപിക്കുന്നതിനുള്ള അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമെഡല്‍ നേടിയ താരമാണ് ജസ്പാല്‍ റാണ. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വര്‍ണ ഉള്‍പ്പെടെ 15 മെഡല്‍ നേടിയിട്ടുണ്ട്. ആദ്യ സ്വര്‍ണം നേടിയത് 1994ല്‍ ഹിരോഷിമയില്‍ പതിനെട്ടാം വയസിലാണ്.
ഒളിംപിക്‌സ് മെഡല്‍ ജേതാവ് മനു ഭാക്കറിന്റെ കോച്ചാണ് ജസ്പാല്‍ റാണ. അദ്ദേഹത്തിന്റെ പരിശീലനത്തിലൂടെയാണ് താരം പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്‌ക്കായി രണ്ട് മെഡലുകള്‍ നേടിയത്.