പാലക്കാട്: സിപിഎം പാർട്ടി ഓഫീസുകൾക്ക് ജപ്തി നോട്ടീസ്. മൂന്നുവർഷത്തിലധികമായി നികുതിയടയ്‌ക്കാത്തതിനെത്തുടർന്നാണ് പാലക്കാട് ഷൊർണൂർ നഗരസഭ ജപ്തി നടപടി സ്വീകരിച്ചത്. കുളപ്പുള്ളി, ഷൊർണൂർ ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കെതിരയാണ് നടപടി കുളപ്പുള്ളി പാർട്ടി ഓഫീസ് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ നികുതിക്കുടിശ്ശിക മുക്കാൽ ലക്ഷത്തോളവും ഷൊർണൂരിലേത് കാൽലക്ഷത്തോളവുമുണ്ട്.
പതിറ്റാണ്ടുകളായി സി.പി.എം. ഭരിക്കുന്ന നഗരസഭ കഴിഞ്ഞവർഷം സംസ്ഥാനത്ത് നികുതി പിരിവിൽ ഒന്നാമതെത്തിയിരുന്നു. എന്നാൽ, നൂറുശതമാനത്തിൽ ഉൾപ്പെടാതിരുന്നത് സി.പി.എം. പാർട്ടി ഓഫീസുകളുടെ കൂടി നികുതി കുടിശ്ശികയായ
തോടെയാണ്. ഷൊർണൂർ പാർട്ടി ഓഫീസ് മുൻ മന്ത്രി ടി. ശിവദാസമേനോന്റെ പേരിലാണ്.
കെട്ടിടം വാങ്ങുമ്പോൾ ജില്ലാ സെക്രട്ടറിയായിരുന്നയാളുടെ പേരിലാണ് നിലനിർത്തുക.. കുളപ്പുള്ളിയിലെ കെട്ടിടം വ്യക്തിയുടെ പേരിൽ നിന്ന് പാർട്ടിനേതൃത്വത്തിന്റെ പേരിലേക്ക് മാറ്റിയിട്ടില്ല. രണ്ടു കെട്ടിടങ്ങൾക്കും നഗര സഭ റവന്യൂ റിക്കവറി നോട്ടീസ് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി പി.എസ്. രാജേഷ് പറഞ്ഞു. ഇതുൾപ്പെടെ 40 പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. പാർട്ടിഫണ്ട് ലഭിക്കുന്നമുറയ്‌ക്ക് നഗരസഭയുടെ നികുതിക്കുടിശ്ശിക തീർക്കുമെന്ന് സി.പി.എം. നേതാക്കൾ അറിയിച്ചു