ന്യൂഡൽഹി: കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്‌ക്കും കുടുംബത്തിനുമെതിരെ നൂറ് കോടിയിലധികം രൂപയുടെ ഭൂമി കയ്യേറ്റ ആരോപണവുമായി ബിജെപി. കർണാടകയിൽ ഖർഗെ കുടുംബവുമായി ബന്ധപ്പെട്ട സിദ്ധാർത്ഥ വിഹാർ ട്രസ്റ്റ് വഴി പാവപ്പെട്ടവർക്കായി അനുവദിച്ച ഭൂമിയും വ്യവസായ ആവശ്യങ്ങൾക്കായി സംവരണം ചെയ്ത സ്ഥലങ്ങളും അനധികൃതമായി കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപി നേതൃത്വം തെളിവുകൾ സഹിതം ആരോപണങ്ങൾ ഉന്നയിച്ചത്. പൊതുപ്രയോജനത്തിനായി നീക്കിവെച്ച ഭൂമികൾ സ്വകാര്യ ട്രസ്റ്റിന്റെ നിയന്ത്രണത്തിലേക്ക് മാറ്റിയതിലൂടെ കോടിക്കണക്കിന് രൂപയുടെ പൊതുസമ്പത്തിന് നഷ്ടമുണ്ടായെന്നാണ് ബിജെപി ചൂണ്ടിക്കാട്ടി. വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
ഖർഗെ കുടുംബവുമായി ബന്ധപ്പെട്ട ട്രസ്റ്റിന് ഭൂമി അനുവദിച്ച നടപടികളിൽ ഗുരുതര ക്രമക്കേടുകളാണ് നടന്നത്. സർക്കാർ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച ചട്ടങ്ങൾ ലംഘിച്ചാണ് നൂറുകോടിയിലധികം മൂല്യമുള ഭൂമി ട്രസ്റ്റ് കൈവശപ്പെടുത്തിയത്.