ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

Published by
ജനം വെബ്‌ഡെസ്ക്

സില്‍വര്‍‌സ്റ്റോണ്‍: ആവേശം അവസാന ലാപ്പ് വരെ നീണ്ട ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ ഫെരാരിക്ക് തകര്‍പ്പന്‍ വിജയം. ചാള്‍സ് ലെക്ലെര്‍ക് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് സീസണിലെ ഫെരാരിയുടെ രണ്ടാം ജയം സമ്മാനിച്ചപ്പോള്‍, ലൂയിസ് ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്തെത്തി പോഡിയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാനഘട്ടത്തില്‍ അപകടങ്ങളെ തുടര്‍ന്ന് സേഫ്റ്റി കാര്‍ ഇറക്കിയതോടെയാണ് ഗ്രാന്‍ഡ് പ്രിക്‌സ് അവസാനിച്ചത്.

മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഹാമില്‍ട്ടണ്‍ ജമ്പ് സ്റ്റാര്‍ട്ട് നടത്തിയതിനാല്‍ പെനാല്‍റ്റി നേരിട്ടിരുന്നു. പിന്നീട് മികച്ച തിരിച്ചുവരവ് നടത്തിയ താരം രണ്ടാം സ്ഥാനത്തിനായി ശക്തമായ പോരാട്ടം നടത്തിയെങ്കിലും, അവസാനഘട്ടത്തില്‍ സേഫ്റ്റി കാര്‍ സാഹചര്യത്തില്‍ ഫെരാരി സ്വീകരിച്ച പിറ്റ് തന്ത്രം തിരിച്ചടിയായി. ഇതോടെ മെഴ്സിഡസിന്റെ ജോര്‍ജ് റസലിന് പിന്നിലേക്ക് പിന്തള്ളപ്പെട്ട ഹാമില്‍ട്ടണ്‍ മൂന്നാം സ്ഥാനത്താണ് മത്സരം അവസാനിപ്പിച്ചത്. മത്സരശേഷം മഞ്ഞക്കൊടി നിയമലംഘനവുമായി ബന്ധപ്പെട്ട് ഹാമില്‍ട്ടണെതിരെ അന്വേഷണം തുടരുന്നതായും റിപ്പോര്‍ട്ടുണ്ട്.

അതേസമയം, മത്സരം മുഴുവന്‍ നിയന്ത്രിച്ച ലെക്ലെര്‍ക് 2024 യു.എസ്. ഗ്രാന്‍ഡ് പ്രിക്സിന് ശേഷമുള്ള ആദ്യ വിജയമാണ് സ്വന്തമാക്കിയത്. അവസാന ലാപ്പുകള്‍ക്ക് മുമ്പ് മാക്‌സ് വെര്‍സ്റ്റാപ്പന്‍ അപകടത്തില്‍പ്പെട്ടതോടെ സേഫ്റ്റി കാര്‍ ഇറക്കുകയും മത്സരം വീണ്ടും പുനരാരംഭിക്കാതെയാണ് ഫിനിഷ് ചെയ്യുകയും ചെയ്തു. ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മെഴ്സിഡസിന്റെ കിമി ആന്റൊനെല്ലി 179 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

ജോര്‍ജ് റസല്‍ 136 പോയിന്റോടെ രണ്ടാം സ്ഥാനത്തും ഹാമില്‍ട്ടണ്‍ 132 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ലെക്ലെര്‍ക്കിന്റെ വിജയം ഫെരാരിയുടെ കിരീട പ്രതീക്ഷകള്‍ക്കും പുതുജീവന്‍ നല്‍കിയിട്ടുണ്ട്. അടുത്ത ഗ്രാന്‍ഡ് പ്രിക്സ് ജൂലൈ 19ന് ബെല്‍ജിയത്തിലെ പ്രശസ്തമായ സ്പാ-ഫ്രാങ്കോര്‍ചാംപ്സ് സര്‍ക്യൂട്ടില്‍ നടക്കും.

Share