‘ഞാനാണ് ജനറൽ സെക്രട്ടറി’ എന്ന ചിന്ത പാടില്ല; മന്നം സ്മൃതി എല്ലാവർക്കുമുള്ളത്;’ഇന്നയാൾ വരണം, വരരുത് എന്ന് ഒരാൾ തീരുമാനിക്കരുത്’; ഉപരാഷ്‌ട്രപതി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി:മന്നം സ്മൃതി എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ട ഇടമാണെന്നും, ആരെ വരാൻ അനുവദിക്കണം, ആരെ അനുവദിക്കരുത് എന്ന് ഒരാൾ മാത്രം തീരുമാനിക്കുന്ന സമീപനം ശരിയല്ലെന്നും ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ പറഞ്ഞു. ഡൽഹിയിലെ മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടന വേദിയിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമർശങ്ങൾ .

“മന്നം സ്മൃതി എല്ലാവർക്കുമുള്ളതാണ്. ‘ഞാനാണ് ജനറൽ സെക്രട്ടറി, ഇന്നയാൾ വരണം, ഇന്നയാൾ വരരുത്’ എന്ന് തീരുമാനിക്കും എന്ന ചിന്ത ഒരാൾക്കും പാടില്ല,” എന്നായിരുന്നു ഉപരാഷ്‌ട്രപതിയുടെ പരാമർശം.

ഡൽഹിയിലെ എൻഎസ്എസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ദ്വാരകയിൽ നിർമിച്ച മന്നം സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ

“പെരുന്ന സ്വയം ശുദ്ധീകരിക്കപ്പെടും” എന്ന പരാമർശവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ ചങ്ങനാശ്ശേരി സന്ദർശിച്ച ഉപരാഷ്‌ട്രപതിക്ക് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുമതി നിഷേധിച്ചിരുന്നു.

Share